Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 12 Nov 2021 12:00 AMUpdated On
date_range 12 Nov 2021 12:00 AMവാഹനാപകടം: മരിച്ചയാളുടെ കുടുംബത്തിന് 1.27 കോടി നഷ്ടപരിഹാരം
text_fieldsbookmark_border
തലശ്ശേരി: കെ.എസ്.ആർ.ടി.സി ബസിടിച്ച് മരിച്ച സായുധ പൊലീസ് വിഭാഗം കായിക പരിശീലകൻ കണ്ണൂർ വാരത്തെ സോജി ജോസഫിൻെറ (28) കുടുംബത്തിന് 1.27 കോടി രൂപ നഷ്ടപരിഹാരം നൽകാൻ മോട്ടോർ ആക്‌സിഡൻറ് ക്ലെയിം ട്രൈബ്യൂണൽ ജഡ്‌ജി കെ.പി. തങ്കച്ചൻ ഉത്തരവിട്ടു. തിരുവനന്തപുരം വലിയമല പൊലീസ് സ്‌റ്റേഷൻ പരിധിയിലെ ചുള്ളിമണ്ണൂർ വിത്ര റോഡിൽ 2018 ഡിസംബർ 15നാണ് കേസിനാസ്പദമായ സംഭവം. ബൈക്കിൽ ബസിടിച്ചായിരുന്നു അപകടം. തിരുവനന്തപുരത്തെ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് മരണം. സോജിയുടെ ഭാര്യക്കും അമ്മക്കും പ്രായപൂർത്തിയാകാത്ത രണ്ട് മക്കൾക്കുമാണ് തുക ലഭിക്കുക. എട്ട് ശതമാനം പലിശ സഹിതം തുക നൽകണം. അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി ബസിന് ഇൻഷുറൻസ് പരിരക്ഷയുണ്ടായിരുന്നില്ല. കെ.എസ്.ആർ.ടി.സി എം.ഡിക്കും ഡ്രൈവർക്കുമെതിരെയാണ് വിധി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story