സെൻട്രൽ മാർക്കറ്റിന് 55.17 കോടിയുടെ നവീകരണം
text_fieldsകോഴിക്കോട്: നൂറ്റാണ്ട് പിന്നിട്ട മലബാറിലെതന്നെ ഏറ്റവും പഴയ മാർക്കറ്റ് 55.17 കോടിയുടെ നവീകരണത്തിന് ഒരുങ്ങുന്നു. കോർട്ട് റോഡിലെ സെൻട്രൽ മാർക്കറ്റ് 24,469 ചതുരശ്രയടിയിൽ വലിയ മാളാക്കി മാറ്റാനുള്ള വിശദ പദ്ധതിരേഖയാണ് ഡെപ്യൂട്ടി മേയർ സി.പി. മുസാഫർ അഹമ്മദിന്റെ അധ്യക്ഷതയിൽ ചേർന്ന കോർപറേഷൻ കൗൺസിൽ യോഗം അംഗീകരിച്ചത്.
1906ൽ ബ്രിട്ടീഷ് ഭരണകാലത്ത് സ്ഥാപിതമായ കോഴിക്കോട് നഗരത്തിലെ മത്സ്യമാർക്കറ്റിനായി സ്പേസ് ആർട്സ് തയാറാക്കിയ ഡി.പി.ആറിനാണ് അംഗീകാരം. ഫിഷറീസ് വകുപ്പിന്റെ 50 കോടിയും കോർപറേഷന്റെ 5.17 കോടി രൂപയും ഉപയോഗിച്ചാവും നവീകരണം. ഫിഷറീസ് വകുപ്പിന് ഡി.പി.ആർ അയച്ച് സർക്കാർ ഭരണാനുമതിയനുസരിച്ചാവും പ്രവൃത്തി ആരംഭിക്കുക.
ഹാളും കച്ചവടകേന്ദ്രവുമടങ്ങിയ രണ്ട് നിലയുള്ള കെട്ടിടത്തിൽ മത്സ്യലേലത്തിനും ചെറുകച്ചവടത്തിനുള്ള ഇടങ്ങളും ശീതീകരിച്ച മാർക്കറ്റും ഡോർമെട്രിയും വലിയ ഹാളുമുണ്ടാവും. റിക്രിയേഷൻ ഹാൾ, മീൻ വിഭവങ്ങളുള്ള ഹോട്ടൽ, പാർക്കിങ് എന്നിവയെല്ലാമുണ്ട്. മീൻ മണമില്ലാത്ത വിധം മുഴുവൻ ശീതീകരിച്ച ഹാളിൽ ഇപ്പോൾ കച്ചവടം ചെയ്യുന്നവർക്കെല്ലാം സ്ഥലം നൽകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.