Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightലഹരിസംഘത്തിനെതിരെ...

ലഹരിസംഘത്തിനെതിരെ സാക്ഷിപറഞ്ഞ യുവാവിന് ക്രൂരമർദനം

text_fields
bookmark_border
attack
cancel
camera_alt

representational image

നാദാപുരം: ലഹരിസംഘത്തിനെതിരെ സാക്ഷിപറഞ്ഞ യുവാവിന് ക്രൂരമർദനം. വാണിമേൽ വയൽപീടിക കിടഞ്ഞോത്തുമുക്കിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന വളയം ഒ.പി മുക്കിലെ കുണ്ട്യാലിൽ സുനിലിനെയാണ് (44) അന്ന് വൈകീട്ട് 3.50ഓടെ രണ്ടംഗ സംഘം ക്രൂരമായി മർദിച്ചത്.

ലഹരിസംഘത്തെ ചോദ്യംചെയ്ത സംഭവത്തിൽ ഭിന്നശേഷിക്കാരനായ യുവാവിനെ മർദിച്ച കേസിൽ ഒന്നാം സാക്ഷിയായിരുന്നു ഇയാൾ. ഗവ. കോൺട്രാക്ടറും കോൺട്രാക്ടേഴ്സ് അസോസിയേഷൻ ഭാരവാഹിയുമായിരുന്നു സുനിൽ.

ഇടിക്കട്ടകൊണ്ട് ശക്തമായ ഇടിയേറ്റ ഇദ്ദേഹത്തിന്റെ നാല് പല്ലുകൾ കൊഴിയുകയും ചുണ്ടിലും വായ്ക്കകത്തും സാരമായ മുറിവ് പറ്റുകയും ചെയ്തു. ഗുരുതര പരിക്കുകളേറ്റെങ്കിലും ജാമ്യംകിട്ടാവുന്ന നിസ്സാര വകുപ്പുകളാണ് പ്രതികൾക്കെതിരെ ചേർത്തിരിക്കുന്നതെന്ന് ആക്ഷേപം ഉയർന്നിട്ടുണ്ട്.

പട്ടാപ്പകൽ ബൈക്കിലെത്തിയ രണ്ടംഗ സംഘമാണ് സുനിലിനെ അക്രമിച്ച് പരിക്കേൽപിച്ചത്. ക്രൂരമായി അക്രമിച്ചശേഷം റോഡിലെ ഒഴിഞ്ഞ സ്ഥലത്ത് തള്ളുകയായിരുന്നു. നാട്ടുകാരാണ് ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്.

പ്രതികളുടെ പേരുവെച്ച് വളയം പൊലീസിൽ പരാതി നൽകിയെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. മാത്രമല്ല, സ്ഥലത്തെ സി.സി ടി.വി രംഗങ്ങൾ പരിശോധിക്കാനും പൊലീസ് തയാറായിട്ടില്ലെന്ന് സുനിൽ ആരോപിച്ചു. നേരത്തേ ഭിന്നശേഷിക്കാരനെ ആക്രമിച്ച സംഭവത്തിലും പ്രതികളെ സ്റ്റേഷൻജാമ്യം നൽകി വിട്ടയച്ചതായി പരാതിയുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Witnessattackdrugs gang
News Summary - A young man who testified against drug gangs was brutally attacked
Next Story