ഭാഗ്യം ‘പുറത്തുപോയില്ല’; വിൽക്കാതെ ബാക്കിയായ ടിക്കറ്റിനു ഒരുകോടി
text_fieldsഗംഗാധരൻ
അത്തോളി: വിൽക്കാതെ ബാക്കിയായ ലോട്ടറി ടിക്കറ്റിൽ ഭാഗ്യം കടാക്ഷിച്ചതിന്റെ ആഹ്ലാദത്തിലാണ് വേളൂർ ശ്രീഗംഗയിൽ ഗംഗാധരൻ. ബുധനാഴ്ച് നറുക്കെടുത്ത സംസ്ഥാന സർക്കാറിന്റെ ഫിഫ്റ്റി-ഫിഫ്റ്റി ലോട്ടറിയുടെ ഒന്നാം സമ്മാനമായ ഒരുകോടി രൂപയാണ് ഗംഗാധരന്റെ അത്തോളിയിലെ കടയിൽ വിൽക്കാനാകാതെ ബാക്കിയായ ടിക്കറ്റിനു അടിച്ചത്.
ബുധനാഴ്ച വൈകീട്ടോടെ കോടിപതിയായ വിവരം അറിഞ്ഞെങ്കിലും ബാങ്ക് സമയം കഴിഞ്ഞതിനാൽ ഗംഗാധരൻ വിവരം പുറത്തുപറഞ്ഞില്ല. വ്യാഴാഴ്ച രാവിലെയാണ് അത്തോളി എസ്.ബി.ഐ ശാഖയിൽ ടിക്കറ്റ് ഏൽപിച്ചത്. 33 വർഷത്തോളം ബസ് കണ്ടക്ടറായിരുന്നു ഗംഗാധരൻ. കഴിഞ്ഞ നാല് വർഷമായി സ്റ്റേഷനറി കടയും ഒപ്പം ലോട്ടറി കടയും നടത്തുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.