Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightസാഹിത്യ നഗരം...

സാഹിത്യ നഗരം പദവി; മേയറെ കേൾക്കാനും ആദരിക്കാനും ഒത്തുകൂടി സാംസ്കാരിക കൂട്ടായ്മ

text_fields
bookmark_border
kozhikode
cancel
camera_alt

ചരിത്ര നിമിഷം...  യുനസ്കോയുടെ സാഹിത്യനഗരം പദവി പുരസ്കാരം ഏറ്റുവാങ്ങി കോഴിക്കോട്ടെത്തിയ മേയർബീനാ ഫിലിപ്പ്, സെക്രട്ടറി കെ.യു. ബിനി എന്നിവരെ ടൗൺഹാളിൽ പൗരാവലി ഒരുക്കിയ സ്വീകരണ വേദിയിലേക്ക്

ആനയിക്കുന്നു z ബിമൽ തമ്പി

കോഴിക്കോട്: രാജ്യത്തെ ആദ്യത്തെ സാഹിത്യനഗരമായി കോഴിക്കോടിനെ അർഹരാക്കിയവരെ സാക്ഷിനിർത്തി മേയർ ഡോ. ബീനാ ഫിലിപ്പിനും കോർപറേഷൻ സെക്രട്ടറി കെ.യു. ബിനിക്കും സാംസ്കാരിക സമൂഹത്തിന്റെ സ്വീകരണം.

യുനസ്കോയുടെ സാഹിത്യ നഗരം പദവിയുടെ നടപടികൾ പൂർത്തിയാക്കിയതിന്റെ സന്തോഷം പങ്കിടാനൊരുക്കിയ ചടങ്ങിൽ പങ്കെടുക്കാനെത്തിയവരെ ഉൾക്കൊള്ളാനാവാതെ ടൗൺഹാൾ തിങ്ങിനിറഞ്ഞു.

മനുഷ്യർക്ക് സന്തോഷം തോന്നുകയും സമാധാനം അനുഭവിക്കുകയും സാമ്പത്തികമായി പരാധീനതകൾ ഇല്ലാതാവുകയും ചെയ്യുമ്പോൾ നഗരം സാംസ്കാരികമായി ഉന്നതിയിലെത്തുമെന്നതാണ് സർഗാത്മക നഗരങ്ങളുടെ പ്രവർത്തനപദ്ധതിയെന്ന് ചടങ്ങിൽ മേയർ പറഞ്ഞു. സംഗീതത്തിലും കലയിലും മുഴുകി തിരക്കില്ലാത്ത, സന്തോഷമുള്ള, സമാധാനമനുഭവിക്കുന്ന ഒരു ജനവിഭാഗത്തെയാണ് തങ്ങൾക്ക് പോർചുഗലിലെ ബ്രാഗയിൽ കാണാനായത്. പൗരാണിക ജനതയുടെ ചിന്തകളും അനുഭവങ്ങളും ശീലങ്ങളും നഗരം മറന്നിട്ടില്ല എന്നതാണ് സാഹിത്യ നഗര പദവിയുടെ ഏകോപനം എളുപ്പമാക്കിയത്. അതിനുവേണ്ടി പ്രവർത്തിക്കാൻ കഴിഞ്ഞത് അഭിമാനമുളവാക്കുന്നതായും പുതിയ പദവി നിലനിർത്താൻ ഒമ്പതു വർഷത്തേക്കുള്ള പദ്ധതികൾ ആസൂത്രണം ചെയ്ത് സമർപ്പിച്ചിട്ടുണ്ടെന്നും മേയർ പറഞ്ഞു.

സാംസ്കാരിക സമൂഹത്തിന്റെ ഉപഹാരം ഖദീജ മുംതസ് നൽകി. വ്യക്തികളും സംഘടനകളും മേയർക്ക് ഉപഹാരങ്ങൾ നൽകി. എഴുത്തുകാരി ഖദീജ മുംതസ് അധ്യക്ഷത വഹിച്ചു. ഉത്തരമേഖല ഡി.ഐ.ജി കെ. സേതുരാമൻ, എഴുത്തുകാരായ സുഭാഷ് ചന്ദ്രൻ, യു.കെ. കുമാരൻ, കെ.പി. രാമനുണ്ണി, പി.കെ. ഗോപി, കെ.എസ്. ശ്രീധരൻ മാസ്റ്റർ, കോർപറേഷൻ ഡെപ്യൂട്ടി മേയർ വി. മുസഫർ അഹമ്മദ്, കോർപറേഷൻ പ്രതിപക്ഷ നേതാവ് കെ.സി. ശോഭിത, പുരുഷൻ കടലുണ്ടി, ഒ. രാജഗോപാൽ, വിൽസൺ സാമുവൽ, ബാപ്പുട്ടി, അബ്ദുൽ ഹക്കീം, ആർട്ടിസ്റ്റ് മദനൻ, ദീദി ദാമോദരൻ, പ്രഫ. ഹേമന്ത് കുമാർ എന്നിവർ സംബന്ധിച്ചു. സ്വാഗതസംഘം കൺവീനർ എ. പ്രദീപ്കുമാർ സ്വാഗതവും കാലിക്കറ്റ് പ്രസ് ക്ലബ് പ്രസിഡന്റ് എം. ഫിറോസ് ഖാൻ നന്ദിയും പറഞ്ഞു. ഇദ്രിസ് മാമ്പിയും സലിം ഐവയും നയിച്ച കാലിക്കറ്റ് ഖരാനയുടെ സംഗീത പരിപാടിയും അരങ്ങേറി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:beena philipcity of literatureKozhikode News
News Summary - Literary city designation; Cultural community gathered to hear and honor the Mayor
Next Story