കോവിഡ്: കർശന നിർദേശങ്ങളുമായി കലക്ടർ
text_fields◆പൊതുസ്ഥലങ്ങളിലും വാഹനങ്ങളിലും മാസ്ക് ഉപയോഗിക്കാതിരിക്കുന്നത് കുറ്റകരമായതിനാൽ നിയമനടപടി സ്വീകരിക്കും
◆പൊതുവാഹനങ്ങളിൽ ഇരുന്ന് യാത്രചെയ്യാൻ മാത്രമേ അനുവദിക്കൂ.
◆വിവാഹം, മരണാനന്തര ചടങ്ങുകൾ, സാമൂഹിക, മത, രാഷ്ട്രീയ പരിപാടികൾ, വിരുന്നുകൾ എന്നിവ തുറസ്സായ സ്ഥലങ്ങളിൽ 200ഉം അടച്ചിട്ട മുറിയിൽ നൂറും പേർ മാത്രം പങ്കെടുത്താൽ മതി. കോവിഡ് പോർട്ടലിൽ രജിസ്റ്റർ ചെയ്യണം.
◆ആരാധനാലയങ്ങളിൽ ഒരേസമയം നൂറിൽ കൂടുതൽ പേർ പാടില്ല. സാമൂഹിക അകലം, മാസ്ക്, സാനിറ്റൈസർ, സന്ദർശക ഡയറി എന്നിവ ഇവിടെ നിർബന്ധമാണ്. പത്ത് വയസ്സിൽ താഴെയുള്ളവരും 80നുമുകളിലുള്ളവരും ഇത്തരം സ്ഥലങ്ങളിൽ പ്രവേശിക്കാതിരിക്കാൻ ശ്രദ്ധിക്കണം.
◆ഷോപ്പുകൾ, മാർക്കറ്റുകൾ, മാളുകൾ എന്നിവിടങ്ങളിൽ സാമൂഹിക അകലം കർശനമാക്കും.
◆തദ്ദേശസ്ഥാപനങ്ങൾ കൺട്രോൾ റൂം പുനസ്ഥാപിക്കണം. വാർഡ് ആർ.ആർ.ടികൾ പുനരുജ്ജീവിപ്പിക്കണം.
◆ജില്ലയിൽ 10,000 പരിശോധനകൾ ദിനംപ്രതി നടത്തും. പഞ്ചായത്തുകളിൽ 90ഉം നഗരസഭകളിൽ 270ഉം കോർപറേഷനിൽ 2000ഉം പരിശോധന നടത്തണം.
◆രോഗിയുമായി സമ്പർക്കത്തിലുള്ള മുഴുവൻ പേരെയും പരിശോധിക്കണം.
◆വയോജനങ്ങൾ, മറ്റു രോഗമുള്ളവർ, ലക്ഷണമുള്ളവർ, കുടുംബശ്രീ പ്രവർത്തകർ, അധ്യാപകർ, പ്രഫഷനൽ കോളജ് വിദ്യാർഥികൾ എന്നിവർക്ക് കോവിഡ് പരിശോധന നടത്തണം.
◆കടകൾ, ഹോട്ടലുകൾ, തിരക്കേറിയ മറ്റു സ്ഥാപനങ്ങൾ, ബസ്, ടാക്സി ജീവനക്കാരെയും നിശ്ചിത ഇടവേളകളിൽ ഉടമകൾ പരിശോധന നടത്തിക്കണം.
◆45 വയസ്സിനു മുകളിലുള്ള എല്ലാവർക്കും കോവിഡ് വാക്സിൻ നൽകണം.
◆പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിൽ ആഴ്ചയിൽ നാലു ദിവസവും താലൂക്ക് ആശുപത്രികളിലും മുകളിലുള്ള ആശുപത്രികളിലും എല്ലാ ദിവസവും വാക്സിനേഷൻ നടത്തണം.
◆വാക്സിനേഷന് വരാത്തവർക്കായി എല്ലാ ആഴ്ചയിലും സോണൽ, വാർഡ്തല ക്യാമ്പുകൾ സംഘടിപ്പിക്കണം. തദ്ദേശ സ്ഥാപനങ്ങൾക്കാണ് ക്യാമ്പിെൻറ ചുമതല.
◆ജില്ല ദുരന്തനിവാരണ അതോറിറ്റിയുടെ നിർേദശങ്ങൾ ലംഘിക്കുന്നവർക്ക് ഒരു വർഷം തടവോ പിഴയോ അല്ലെങ്കിൽ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.