കെ.എസ്.ആർ.ടി.സിയിലെ വ്യാപാരികൾക്ക് ഒഴിപ്പിക്കൽ നോട്ടീസ്
text_fieldsകോഴിക്കോട്: കെട്ടിട ബലക്ഷയം പരിഹരിക്കുന്ന പ്രവൃത്തികളുടെ ഭാഗമായി കെ.എസ്.ആർ.ടി.സിയിലെ വ്യാപാരികൾക്ക് ഒഴിപ്പിക്കൽ നോട്ടീസ്. ഒക്ടോബർ 31നകം ഒഴിയാനാണ് കെ.ടി.ഡി.എഫ്.സി ആവശ്യപ്പെട്ടിരിക്കുന്നത്. ബസ്സ്റ്റാൻഡിനകത്തെ അഞ്ച് കിയോസ്കുകൾ ഒഴിയണം. വ്യാപാരസമുച്ചയം പാട്ടത്തിനെടുത്ത അലിഫ് ബിൽഡേഴ്സും ഈ ഘട്ടത്തിൽ ഒഴിയണം. ബലപ്പെടുത്തൽ പ്രവൃത്തി അവസാനിക്കുന്നതുവരെ മാറണം എന്നാണ് നോട്ടീസിൽ പറയുന്നത്.
മദ്രാസ് ഐ.െഎ.ടിയുടെ കെട്ടിടപരിശോധന റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് ബസ്സ്റ്റാൻഡും കടകളും ഒഴിപ്പിക്കുന്നത്. ആറ് മാസം കൊണ്ട് പ്രവൃത്തി പൂർത്തിയാവുമെന്നാണ് സർക്കാറിന് മദ്രാസ് െഎ.ഐ.ടി നൽകിയ റിപ്പോർട്ട്. ഈ കാലയളവിൽ കെ.എസ്.ആർ.ടി.സി സർവിസുകൾ മാവൂർ േറാഡ് മൊഫ്യൂസിൽ സ്റ്റാൻഡിലേക്കും മാനാഞ്ചിറയിലേക്കും മാറ്റും. ഐ.ഐ.ടി റിപ്പോർട്ട് വിദഗ്ധ സമിതി പരിശോധിച്ചശേഷമാണ് ബസ്സ്റ്റാൻഡ് ഒഴിപ്പിക്കൽ നടപടി ഉണ്ടാവുക. രണ്ടാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ ആവശ്യപ്പെട്ടിരിക്കുന്നത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.