വനം വകുപ്പ് ഓഫിസ് കത്തിക്കൽ കേസ്: മൂന്ന് ഉദ്യോഗസ്ഥരെ വിസ്തരിക്കുന്ന കാര്യത്തിൽ നാളെ വിധി
text_fieldsകോഴിക്കോട്: കസ്തൂരി രംഗന് റിപ്പോർട്ടിനെതിരെ നടന്ന ഹര്‍ത്താലിനിടെ താമരശ്ശേരി വനംവകുപ്പ് ഓഫിസ് ജനക്കൂട്ടം ആക്രമിച്ച കേസിൽ ഒഴിവാക്കിയ മൂന്ന് സാക്ഷികളെ വിസ്തരിക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ അപേക്ഷയിൽ ഫ്രെബ്രുവരി 15ന് വിധി പറയും.
പ്രോസിക്യൂട്ടർ അഡ്വ. കെ. റൈഹാനത്ത് നൽകിയ അപേക്ഷയാണ് മാറാട് പ്രത്യേക അഡീഷനൽ സെഷൻസ് ജഡ്ജി എസ്.ആർ. ശ്യാംലാൽ മാറ്റിയത്. നേരത്തേ തിങ്കളാഴ്ച പരിഗണിക്കാൻ നിശ്ചയിച്ച കേസ് സിറ്റിങ് ഇല്ലാത്തതിനെത്തുടർന്ന് ബുധനാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. പലതവണ ആവശ്യപ്പെട്ടിട്ടും ഉദ്യോഗസ്ഥർ ഹാജരാവാത്തതിനാൽ പ്രോസിക്യൂഷന് പല സാക്ഷികളെയും ഒഴിവാക്കേണ്ടി വന്നിരുന്നു.
കേസില്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ കൂറുമാറുകയും കേസ് ഡയറി കാണാതാവുകയും ചെയ്തത് വിവാദമായതോടെയാണ് പ്രോസിക്യൂഷൻ കേസ് ഡയറിയിൽ അഞ്ചാം സാക്ഷിയായ ബീറ്റ് ഫോറസ്റ്റ് ഓഫിസർ സുബ്രഹ്മണ്യൻ, എട്ടാം സാക്ഷി സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥൻ സുരേഷ്, ഒമ്പതാം സാക്ഷി റേഞ്ച് ഓഫിസർ സജു വർഗീസ് എന്നിവരെ വിസ്തരിക്കണമെന്ന് തീരുമാനിച്ചത്. ഇതിൽ ആദ്യ രണ്ടുപേർ ദൃക്സാക്ഷികളാണ്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.