അനധികൃത മത്സ്യബന്ധനം; രണ്ട് ബോട്ടുകൾ കസ്റ്റഡിയിൽ
text_fieldsബേപ്പൂർ മറൈൻ എൻഫോഴ്സ്മെന്റ് വിങ് പട്രോളിങ് നടത്തി
കസ്റ്റഡിയിലെടുത്ത ബോട്ട്
കോഴിക്കോട്: അനധികൃത മത്സ്യബന്ധനം തടയുന്നതിന്റെ ഭാഗമായി രണ്ട് ബോട്ടുകൾ പിടിച്ചെടുത്തു. കൊയിലാണ്ടി, പുതിയാപ്പ ഹാർബറുകളിൽനിന്നാണ് ബോട്ടുകൾ പിടിച്ചെടുത്തത്. കടലിന്റെ ആവാസവ്യവസ്ഥയെ പ്രതികൂലമായി ബാധിക്കുന്ന രീതിയിൽ മത്സ്യ ബന്ധനം നടത്തിയതിനാലാണ് ബോട്ടുകൾ പിടിച്ചെടുത്തത്. ബേപ്പൂർ മറൈൻ എൻഫോഴ്സ്മെന്റ് വിങ്ങാണ് പട്രോളിങ് നടത്തി ബോട്ടുകൾ കസ്റ്റഡിയിലെടുത്തത്.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടറുടെ നിർദേശ പ്രകാരമായിരുന്നു പട്രോളിങ്. മത്സ്യസമ്പത്തിന് വെല്ലുവിളിയാകുന്ന അനധികൃത മത്സ്യബന്ധനം നടത്തുന്നവർക്കെതിരെ കർശന നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഫിഷറീസ് അസി.ഡയറക്ടർ സുനീർ വി. അറിയിച്ചു.
ടീമിൽ മറൈൻ എൻഫോഴ്സ്മെന്റ് വിങ് ഇൻസ്പെക്ടർ , ഗാർഡ് ഷൺമുഖൻ, ഹെഡ് ഗാർഡ് രാജൻ, ഫിഷറി ഗാർഡുമാരായ ശ്രീരാജ്, ജിതിൻദാസ്, സീ റെസ്ക്യൂ ഗാർഡുമാരായ ഹമിലേഷ്, സുമേഷ്, മിഥുൻ, അമർനാഥ്, വിഘ്നേഷ്, മിഥുൻ, ശ്രീജിത്ത്, ശൈലേഷ് എന്നിവരും ഉണ്ടായിരുന്നു. കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ബോട്ടുകൾക്കെതിരെ തുടർ നിയമനടപടികൾ സ്വീകരിക്കും.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.