പണവും മൊബൈൽ ഫോണും കവർന്ന കേസിൽ പ്രതിക്ക് മൂന്നുവർഷം തടവ്
text_fieldsRepresetational image
കോഴിക്കോട്: രാത്രി നഗരത്തിൽ യാത്രചെയ്യുന്നവരുടെ പണവും മൊബൈൽ ഫോണും കവർന്ന കേസിലെ പ്രതിക്ക് മൂന്നുവർഷം തടവും 10,000 രൂപ പിഴയും. ഒളവണ്ണ പയ്യുണ്ണി പി.പി. അജ്നാസിനെയാണ്(23) ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് എസ്. സൂരജ് ശിക്ഷിച്ചത്. 2020 ആഗസ്റ്റ് 22ന് കോവിഡ് കാലത്ത് രാത്രി മൊബൈൽ ഫോൺ തട്ടിപ്പറിക്കുന്നുവെന്നായിരുന്നു പരാതി.
ടൗൺ ഇൻസ്പെക്ടർ എ. ഉമേഷിന്റെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ എസ്.ഐ എം. ബിജിത്ത് അജ്നാസിനെയും രണ്ടാം പ്രതി മുഹമ്മദ് ആസിലിനെയും ബൈക്കടക്കം രണ്ടാം ഗേറ്റിന് സമീപം പിടികൂടുകയായിരുന്നു. നല്ലളം, നടക്കാവ് പൊലീസ് സ്റ്റേഷനുകളിലും കേസുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.