ജില്ല പഞ്ചായത്തിലും കോർപറേഷനിലും ഒറ്റക്ക് മത്സരിക്കാൻ ജനതാദൾ –എസ്
text_fieldsകോഴിക്കോട്: ജില്ല പഞ്ചായത്തിലേക്കും കോർപറേഷനിലേക്കും ഒറ്റ സീറ്റുപോലും അനുവദിക്കാത്ത എൽ.ഡി.എഫ് നിലപാടിൽ പ്രതിഷേധിച്ച് സ്വന്തം നിലക്ക് മത്സരത്തിനൊരുങ്ങി ജനതാദൾ -എസ്. ജില്ല പഞ്ചായത്തിെൻറ അരിക്കുളം, ഉള്ള്യേരി, മണിയൂർ, പയ്യോളി, അഴിയൂർ ഡിവിഷനുകളിലും കോർപറേഷെൻറ ആഴ്ചവട്ടം, വലിയങ്ങാടി, വെള്ളയിൽ, തോപ്പയിൽ, മാങ്കാവ് ഡിവിഷനുകളിലും തനിച്ച് മത്സരിക്കുമെന്ന് ജനതാദൾ -എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ പറഞ്ഞു. സ്ഥാനാർഥികളെ തിങ്കളാഴ്ച പ്രഖ്യാപിക്കും.
മുനിസിപ്പാലിറ്റികൾ, ബ്ലോക്ക് പഞ്ചായത്തുകൾ, ഗ്രാമപഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മണ്ഡലം കമ്മിറ്റികൾ കൂടിയാലോചിച്ച് സ്ഥാനാർഥികളെ നിർത്തും. എല്ലാകാലത്തും എൽ.ഡി.എഫിനൊപ്പം നിന്ന തങ്ങളോട് കടുത്ത അനീതിയാണ് കാട്ടിയത്. നേരത്തേ മത്സരിച്ച സീറ്റുകൾ പോലും നിഷേധിക്കുന്നതിന് പിന്നിൽ ചില നേതാക്കളുടെ ദുർവാശിയാണ്. ഗ്രാമപഞ്ചായത്തുകളിൽ നേരത്തേ മത്സരിച്ച വാർഡുകളിൽ ഇത്തവണ ജനതാദൾ നേതാക്കളോട് സ്വതന്ത്ര ചിഹ്നത്തിൽ മത്സരിക്കാൻ ആവശ്യപ്പെട്ട് പാർട്ടിയെത്തന്നെ അപമാനിച്ചിരിക്കുകയാണ് -അദ്ദേഹം കൂട്ടിച്ചേർത്തു.
കോർപറേഷനിൽ കഴിഞ്ഞ തവണ മൂന്ന് സീറ്റാണ് എൽ.ഡി.എഫ് ജനതാദളിന് അനുവദിച്ചിരുന്നത്. ഇതിൽ മൂന്നാലിങ്ങൽ ഡിവിഷനിൽ അന്ന് യു.ഡി.എഫ് പക്ഷത്തുണ്ടായിരുന്ന എൽ.ജെ.ഡി ജയിച്ചു. ഇതോടെ ഇൗ സീറ്റ് എടുത്തുമാറ്റി. എന്നാൽ, കോർപറേഷനിൽ നിലവിൽ എൽ.ജെ.ഡിക്ക് സീറ്റ് നൽകിയിട്ടില്ലെന്നും കൂടിയാലോചനക്കുശേഷം ഒഴിച്ചിട്ട സീറ്റുകളിൽ ചിലത് ജനതാദളിനും കേരള കോൺഗ്രസ് -എമ്മിനും നൽകുമെന്ന് എൽ.ഡി.എഫ് കോർപറേഷൻ തെരഞ്ഞെടുപ്പ് കമ്മിറ്റിയുടെ ചുമതല വഹിക്കുന്ന ടി.പി. ദാസൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.