'അഭയാർഥി പലായന'വുമായി കെ-റെയിൽ ഇരകൾ
text_fieldsകെ റെയിൽ വിരുദ്ധ ജനകീയ സമിതിയുടെ നേതൃത്വത്തിൽ നടന്ന ‘അഭയാർത്ഥി പലായനം’
കോഴിക്കോട് കലക്ടറേറ്റിന് മുന്നിൽ എത്തിയപ്പോൾ - പി.അഭിജിത്ത്
കോഴിക്കോട്: കൈയിൽ കിട്ടിയ വീട്ടുസാധനങ്ങളും വളർത്തുമൃഗങ്ങളുമായി പലായനം ചെയ്ത് 'അഭയാർഥികൾ'. വരാനിരിക്കുന്ന കുടിയിറക്കലിന്‍റെ പ്രതീകാത്മക അഭയാർഥി പലായനമായാണ് കെ- റെയിൽ വിരുദ്ധ ജനകീയ സമിതി വേറിട്ട സമരം നടത്തിയത്. അഴിയൂർ മുതൽ ഫറോക്ക് വരെയുള്ള അമ്പതോളം സമര യൂനിറ്റുകളിൽനിന്നുള്ളവരാണ് പങ്കെടുത്തത്. വീട്ടുസാധനങ്ങൾക്കും വീട്ടുപകരണങ്ങൾക്കും പുറമേ ആട്, പൂച്ച, കിളികൾ എന്നിവയും സമരത്തിൽ 'പങ്കെടുത്തു'. കെ-റെയിൽ വേണ്ട, കേരളം മതി എന്ന മുദ്രാവാക്യമുയർത്തി എരഞ്ഞിപ്പാലത്തുനിന്ന് തുടങ്ങിയ 'അഭയാർഥി പലായനം' കലക്ടറേറ്റിന് മുന്നിൽ ജാഥയായി അവസാനിച്ചു.
കെ-റെയിൽ വിരുദ്ധ പ്രക്ഷോഭങ്ങളിലെ മുന്നണിപ്പോരാളികളായ മരിയ അബു, യശോദാമ്മ, ഭവാനിയമ്മ, ശ്രീജ, ആതിര എന്നിവർ ഒരുമിച്ച് ബാനറുയർത്തിയാണ് കലക്ടറേറ്റിന് മുന്നിലെ ചടങ്ങുകൾക്ക് തുടക്കം കുറിച്ചത്.
എഴുത്തുകാരൻ കൽപറ്റ നാരായണൻ ഉദ്ഘാടനംചെയ്തു. കെ-റെയിൽ വിരുദ്ധ ജനകീയ സമിതി സംസ്ഥാന കൺവീനർ എസ്. രാജീവ് മുഖ്യപ്രഭാഷണം നടത്തി. ജില്ല ചെയർമാൻ ടി.ടി. ഇസ്മയിൽ അധ്യക്ഷതവഹിച്ചു. വിജയരാഘവൻ ചേലിയ, ഫൈസൽ പള്ളിക്കണ്ടി, ശബരി മുണ്ടകാടൻ, ടി.വി. രാജൻ,പി.പി.രമേശ് ബാബു, എൻ. വി. ബാലകൃഷ്ണൻ , മുസ്തഫ പാലാഴി, യു.രാമചന്ദ്രൻ , ഇ. കെ. ശ്രീനിവാസൻ , ടി. നാരായണൻ , കെ.പി. പ്രകാശൻ, മൊയ്തു കണ്ണൻ കോടൻ, ലിജു കുമാർ, റഹീം, ഭക്തവത്സലൻ എന്നിവർ സംസാരിച്ചു. രാമചന്ദ്രൻ വരപ്പുറത്ത് സ്വാഗതവും മുഹമ്മദലി മുതുകുനി നന്ദിയും പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.