കലാപത്തിന് കോപ്പുകൂട്ടുന്ന കെ. സുരേന്ദ്രനെ ജയിലിലടക്കണം -പോപുലര്‍ ഫ്രണ്ട്
text_fieldsകോഴിക്കോട്: നിരന്തരം നുണ പ്രചരിപ്പിച്ച് ഹിന്ദു-മുസ്ലിം ധ്രുവീകരണമുണ്ടാക്കി കലാപത്തിന് കോപ്പുകൂട്ടുന്ന ബി.ജെ.പി സംസ്ഥാന പ്രസിഡന്‍റ് കെ. സുരേന്ദ്രനെ ജയിലിലടക്കണമന്ന് പോപുലർ ഫ്രണ്ട് ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
രാഷ്ട്രീയ മേല്‍ക്കോയ്മ കിട്ടാന്‍ വര്‍ഗീയതയല്ലാതെ മറ്റു വഴികളില്ലെന്ന തിരിച്ചറിവില്‍നിന്നാണ് ബി.ജെ.പി, ആർ.എസ്.എസ് നേതാക്കള്‍ വിദ്വേഷ പ്രചാരണം നടത്തുന്നത്. വിയോജിപ്പുള്ളവരെ കൊന്നൊടുക്കുന്ന ഉത്തരേന്ത്യന്‍ ഹിന്ദുത്വ മാതൃക കേരളത്തിലും നടപ്പാക്കുകയാണ്. അതിന്‍റെ ഭാഗമാണ് എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനെ കൊലപ്പെടുത്തിയത്.
ഷാന്‍റെ കൊലപാതകം തെളിയിക്കാന്‍ കഴിയില്ലെന്ന സുരേന്ദ്ര ന്‍റെ പ്രസ്താവന പൊലീസ് ഗൗരവത്തിലെടുക്കണം. കൊല നടത്തിയതിലും യഥാർഥ കൊലയാളികളെ സംരക്ഷിക്കുന്നതിലുമുള്ള സുരേന്ദ്രന്റെ പങ്കാണ് ഇത് സൂചിപ്പിക്കുന്നത്.
മാസങ്ങള്‍ക്കുമുമ്പ് എറണാകുളം പറവൂരില്‍ തോക്കുമായി ആർ.എസ്.എസ് ക്രിമിനലുകള്‍ ആക്രമണം നടത്താനെത്തിയത് സേവാഭാരതിയുടെ ആംബുലന്‍സിലാണെന്നും പൊലീസിെൻറ നിഷ്‌ക്രിയത്വമാണ് വിദ്വേഷപ്രചാരണം ആവര്‍ത്തിക്കാന്‍ സുരേന്ദ്രനുള്ള പ്രേരണയെന്നും നേതാക്കൾ കൂട്ടിച്ചേർത്തു. സംസ്ഥാന ജനറല്‍ സെക്രട്ടറി എ. അബ്ദുല്‍ സത്താര്‍, സെക്രട്ടറിമാരായ എസ്. നിസാര്‍, സി.എ. റഊഫ് എന്നിവർ വാർത്തസമ്മേളനത്തിൽ പങ്കെടുത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.