സംസ്ഥാന പാത നവീകരിച്ചതോടെ അപകട വളവായി കരുമല
text_fieldsബാലുശ്ശേരി: സംസ്ഥാന പാത നവീകരിച്ചതോടെ കരുമല വളവ് അപകടവളവായി. എടവണ്ണ-കൊയിലാണ്ടി പാതയിലെ കരുമല വളവിൽ കഴിഞ്ഞ നാലു മാസത്തിനുള്ളിൽ നൂറിലധികം അപകടങ്ങളാണ് നടന്നത്. രണ്ട് ജീവനുകൾ പൊലിഞ്ഞു.
കഴിഞ്ഞ ദിവസം ബൈക്ക് ലോറിയുമായി ഇടിച്ച് ബൈക്ക് യാത്രക്കാരനായ യുവാവ് മരിക്കുകയും സഹയാത്രികയായ വിദ്യാർഥിനിക്ക് ഗുരുതര പരിക്കേൽക്കുകയും ചെയ്തു. രണ്ടു മാസം മുമ്പ് ബൈക്ക് അപകടത്തിൽപ്പെട്ട് കാന്തപുരം സ്വദേശിയായ യുവാവ് മരിച്ചിരുന്നു.
അതിനു തൊട്ടുമുമ്പത്തെ മാസം കെ.എസ്.ആർ.ടി.സി വനിത കണ്ടക്ടർമാരായ സ്മരയും ബിന്ദുവും സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ ലോറിയിടിച്ച് ഇരുവർക്കും ഗുരുതര പരിക്കേറ്റു. ഇവർ ചികിത്സയിൽ കഴിയുകയാണ്.വിഷുദിനത്തിൽ കാറപകടത്തിൽ യാത്രക്കാർക്ക് പരിക്കേറ്റു. റോഡ് നിർമാണത്തിലെ അശാസ്ത്രീയതയാണ് അപകട കാരണമെന്ന് നാട്ടുകാർ പറയുന്നു. നവീകരണത്തിന് മുമ്പ് ഇവിടെ ഹമ്പുകൾ സ്ഥാപിച്ചിരുന്നു. കൊയിലാണ്ടി മുതൽ താമരശ്ശേരി വരെയുള്ള ഭാഗങ്ങളിൽ ചെറുതും വലുതുമായ അപകടങ്ങൾ പതിവായിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.