Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightമലബാർ ലിറ്ററേച്ചർ...

മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിന് സമാപനം

text_fields
bookmark_border
malabar literature fest
cancel
camera_alt

കോഴിക്കോട് കടപ്പുറത്ത് നടന്ന മലബാർ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ ‘ജാതി സർവേ ഇന്ത്യയുടെ ഗതിമാറ്റുമോ’ എന്ന വിഷയത്തിൽ വി.ടി. ബൽറാം സംസാരിക്കുന്നു

കോഴിക്കോട്: കാലിക പ്രസക്തമായ ചർച്ചകൾകൊണ്ട് സമ്പന്നമാക്കിയ മലബാർ ലിറ്ററേച്ചർ ഫെസ്റ്റിന് കടപ്പുറത്ത് വർണാഭമായ സമാപനം. ജാതി സർവേ ഇന്ത്യയുടെ ഗതി മാറ്റുമോ, കളമശ്ശേരിക്കഥകൾ: മലയാളി പൊതുബോധം മറനീക്കുമ്പോൾ, ചർക്കയുടെയും പനിനീർ പൂവിന്റെയും വർത്തമാനം, ദുരന്തഭൂമികൾ തരുന്ന (ഉൾ)കാഴ്ചകൾ തുടങ്ങിയ ചർച്ചകൾ സമാപന ദിവസം ശ്രദ്ധേയമായി.

ഇന്ത്യൻ ഫാഷിസത്തിന്‍റെ മേൽക്കോയ്മ ദേശീയതയാണ് കളമശ്ശേരി ആക്രമണത്തിന്‍റെ ചാലകശക്തിയെന്നും കേസിലെ പ്രതി മാർട്ടിൻ വേട്ടക്കാരൻ മാത്രമല്ല, ഇര കൂടിയാണെന്നും കെ.ഇ.എൻ കുഞ്ഞഹമ്മദ് പറഞ്ഞു. ‘കളമശ്ശേരിക്കഥകൾ: മലയാളി പൊതുബോധം മറനീക്കുമ്പോൾ ’എന്ന സെഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യയെ കൈയടക്കിക്കൊണ്ടിരിക്കുന്ന ഹെജിമോണിക് നാഷനലിസത്തിന്റെ ഇരയാണ് മാർട്ടിൻ. ദേശീയഗാനം കേട്ടാൽ എഴുന്നേറ്റ് നിൽക്കണം എന്ന മേൽക്കോയ്മാ ദേശീയത വാദമാണ് മാർട്ടിനെ ആക്രമണത്തിന് പ്രേരിപ്പിച്ചത്. അതുകൊണ്ട് അത്തരം പ്രചാരണങ്ങൾ നടത്തുന്നവരെയും ഈ കേസിൽ കുറ്റവാളികളാക്കണമെന്നും അദ്ദേഹം പറഞ്ഞു.

ഇസ്‍ലാമിനെ ലോക ശത്രുവാക്കിയത് സാമ്രാജ്യത്വ ശക്തികളാണെന്നും കേരളത്തിൽപോലും പൊതുബോധത്തെ സയണിസ്റ്റ് യുക്തികളും ദേശീയതാവാദികളും ഹൈജാക്ക് ചെയ്തുകഴിഞ്ഞുവെന്നും കെ.ടി. കുഞ്ഞിക്കണ്ണൻ അഭിപ്രായപ്പെട്ടു. രാജ്യത്ത് ബി.ജെ.പിയെ തോൽപിക്കാൻ കഴിയാത്ത പ്രത്യയശാസ്ത്രത്തിലേക്ക് എന്തുകൊണ്ട് തങ്ങൾ മാറിയെന്ന് പ്രതിപക്ഷം ആലോചിക്കേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പിന്നാക്ക ജനവിഭാഗങ്ങളുടെ ഉന്നമനം ലക്ഷ്യമിട്ടാണ് കോൺഗ്രസ് ജാതി സർവേ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്നതെന്നും അത്തരമൊരു സർവേ പിന്നാക്ക ജനവിഭാഗങ്ങളുടെ പുരോഗതിയിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും ‘ജാതി സർവേ ഇന്ത്യയുടെ ഗതി മാറ്റുമോ’ എന്ന ചർച്ചയിൽ വി.ടി. ബൽറാം പറഞ്ഞു.

‘വിളയിൽ ഫസീല, റംലാബീഗം: ഇശൽ പൂത്തകാലം’എന്ന സെഷനിൽ ഫൈസൽ എളേറ്റിൽ, ഒ.എം. കരുവാരക്കുണ്ട്, ഇന്ദിര ജോയ്, ഇഷ്റത്ത് സബ തുടങ്ങിയവർ സംവദിച്ചു. ‘ചർക്കയുടെയും പനിനീർപൂവിന്റെയും വർത്തമാനം’ എന്ന സെഷൻ ചർച്ചാവിഷയം കൊണ്ട് ഏറെ ശ്രദ്ധേയമായി.

ഹിന്ദുവായി ജനിച്ച് ജീവിച്ച ഗാന്ധിജി കൊലചെയ്യപ്പെട്ടത് ഒരു സവർണ ബ്രാഹ്മണന്റെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടയേറ്റാണ്. ഒരർഥത്തിൽ ഗാന്ധിയെ കൂടുതൽ ഭയന്നതും ഇപ്പോഴും ഭയക്കുന്നതും ഇവിടത്തെ ഹിന്ദുത്വവാദികളാണ്. ഗാന്ധിയുടെ ചർക്കയും നെഹ്റുവിന്റെ പനിനീർപൂവും ഇന്ത്യൻ രാഷ്ട്രീയത്തിലെ പരിപാവനമായ വിശുദ്ധിയുടെയും സ്നേഹത്തിന്റെയും പ്രതീകങ്ങളാണെന്ന് സെഷനിൽ പങ്കെടുത്ത് അഡ്വ. എം. സുരേഷ് ബാബു പറഞ്ഞു.

‘പുഴ മുതൽ കടൽ വരെ; ഫലസ്തീൻ അതിജയിക്കുമോ’ എന്ന സെഷനിൽ ഡോ. പി.ജെ. വിൻസെന്റ്, സജി മാർക്കോസ്, സി. ദാവൂദ് എന്നിവർ സംസാരിച്ചു. മൂന്നു ദിവസങ്ങളിലായി നടന്ന ഫെസ്റ്റിൽ എൺപതോളം സെഷനുകളിലായി കേരളത്തിനകത്തും പുറത്തുമുള്ള മുന്നൂറോളം വിശിഷ്ടാതിഥികള്‍ പങ്കെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode NewsMalabar Literature Festival
News Summary - Malabar Literature Festival concludes
Next Story