കൂടുതൽ വോട്ടർമാർ കപ്പക്കലിൽ; കുറവ് ചക്കോരത്തുകുളത്ത്
text_fieldsതദ്ദേശ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ സ്ഥാനാർഥികൾക്കുള്ള തിരിച്ചറിയൽ കാർഡ് വിതരണം ചെയ്യുന്നു
കോഴിക്കോട്: കോർപറേഷൻ തെരഞ്ഞെടുപ്പിൽ 58ാം വാർഡായ കുറ്റിച്ചിറയിലൊഴികെ മറ്റെല്ലായിടത്തും കൂടുതലുള്ളത് വനിതാ വോട്ടർമാർ. പുരുഷന്മാർ അധികമുള്ള കുറ്റിച്ചിറയിൽ മൊത്തം 6059 പേരിൽ, 3063 പുരുഷന്മാരും 2996 സ്ത്രീകളുമാണുള്ളത്. നഗരത്തിൽ മൊത്തമുള്ള 4,62000 വോട്ടർമാരിൽ 2,19609 പുരുഷന്മാരും 2,42387 സ്ത്രീകളും നാല് ട്രാൻസ്ജൻഡേഴ്സുമാണ്. മൊത്തം 398 ബൂത്തുകളിലാണ് ഇവർ വോട്ട് ചെയ്യുക.
54ാം വാർഡായ കപ്പക്കലിലാണ് ഏറ്റവുമധികം വോട്ടർമാർ. 10783 പേർ. ചക്കോരത്തുകുളത്താണ് ഏറ്റവും കുറച്ചാളുകൾ. 3042 പേർ. ചക്കോരത്തു കുളത്തിനേക്കാൾ മൂന്നിരട്ടിയാണ് കപ്പക്കലിലെ വോട്ടർമാർ. വോട്ടർമാർ അധികമുള്ള മറ്റൊരു വാർഡായ ബേപ്പൂരിൽ 9364 വോട്ടർമാരുണ്ട്.
5000ത്തിൽ കുറവ് വോട്ടർമാരുള്ള വാർഡുകൾ 11 എണ്ണമാണ്. മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ് സൗത്ത്, പറയഞ്ചേരി, തിരുവണ്ണൂർ, തിരുത്തിയാട്, എരഞ്ഞിപ്പാലം, നടക്കാവ്, പാളയം, ചക്കോരത്തുകുളം, ചേവായൂർ, പുതിയറ എന്നിവയാണിവ.
കോർപറേഷനിൽ ഏറ്റവുമധികം ബൂത്തുകൾ മുഖദാറിലാണ്. ഒമ്പതെണ്ണം. 8384 വോട്ടർമാരാണ് ഇവിടെയുള്ളത്. ബേപ്പൂർ, ചാലപ്പുറം എന്നിവിടങ്ങളിൽ എട്ട് വീതം ബൂത്തുണ്ട്. ചക്കോരത്തുകുളം, മെഡിക്കൽ കോളജ്, മെഡിക്കൽ കോളജ് സൗത്ത് എന്നിവിടങ്ങളിൽ മൂന്ന് ബൂത്തുകൾ വീതം മാത്രമേയുള്ളൂ. 10ാം വാർഡായ വേങ്ങേരിയിലെ വരദൂരാണ് ഏറ്റവുമധികം വോട്ടർമാരുള്ള ബൂത്ത്. 1629 വോട്ടർമാരാണ് ഇൗ ബൂത്തിൽ മാത്രം വോട്ട് ചെയ്യാനെത്തുക.
1600ന് മുകളിൽ വോട്ടർമാരുള്ളത് വരദൂരിനെ കൂടാതെ 19ാം വാർഡായ മെഡിക്കൽ കോളജിലെ മായനാട് (1609 പേർ), 16ാം വാർഡായ മൂഴിക്കലിലെ മൂന്നാം ബൂത്ത് (1613) എന്നിവയാണ്. 700ന് താഴെ മാത്രം വോട്ടർമാരുള്ള ആറ് ബൂത്തുകളുണ്ട് നഗരത്തിൽ. 21ാം വാർഡായ ചേവായൂരിൽ അഞ്ചാം ബൂത്തായ ത്വഗ്രോഗാശുപത്രിയുടെ സെ്പഷൽ ബൂത്തിൽ 75, ഒമ്പതാം വാർഡായ ചാലപ്പുറത്തിെൻറ ഏഴാം ബൂത്തായ ജി.വി.എച്ച്.എസ് കുണ്ടുങ്ങൽ 658, ജി.വി.എച്ച്.എസ് കുണ്ടുങ്ങൽ ബൂത്ത് 2ൽ 603, മാളിക്കടവ് 662, പട്ട്തെരുവ് 647, നടക്കാവ് 624 എന്നീ ബൂത്തുകളിലാണ് 700ൽ താഴെ മാത്രം വോട്ടുള്ളത്. 1500ന് മുകളിൽ വോട്ടർമാരുള്ള 31 ബൂത്തുകളും നഗരത്തിലുണ്ട്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.