തേൻറത് പ്രതിഷേധ പോരാട്ടമെന്ന് അലെൻറ പിതാവ് കെ. മുഹമ്മദ് ശുഐബ്
text_fieldsകോഴിക്കോട്: എല്ലാ സ്ഥാനാർഥികളെയുംപോലെ താനും നൂറു ശതമാനം വിജയപ്രതീക്ഷയോടെ തന്നെയാണ് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതെന്ന് വലിയങ്ങാടിയിലെ ആർ.എം.പി.ഐ സ്ഥാനാർഥി കെ. മുഹമ്മദ് ശുഐബ്. യു.എ.പി.എ കേസിൽ പ്രതിചേർക്കപ്പെട്ട അലൻ ശുഐബിെൻറ പിതാവാണ് ശുഐബ്. അലൻ അറസ്റ്റിലായേതാടുകൂടി സി.പി.എമ്മിൽനിന്ന് അകന്ന കുടുംബം ഒടുവിൽ ആർ.എം.പി.ഐയുമായി സഖ്യത്തിലാവുകയായിരുന്നു.
സ്ഥാനാർഥിത്വം പാർട്ടി നേരത്തെ തീരുമാനിച്ചതായിരുന്നെന്ന് ശുഐബ് പറഞ്ഞു. ആർ.എം.പി.ഐക്ക് കൂടുതൽ വേരുകളുള്ള വാർഡാണ് വലിയങ്ങാടി. അതിനാലാണ് ഇവിടെ മത്സരിക്കുന്നത്. മത്സരം എൽ.ഡി.എഫിന് എതിരായാണ്. അതിനാലാണ് എൽ.ജെ.ഡിയുടെ വാർഡാണെങ്കിലും ഇവിടെതെന്ന മത്സരിക്കാൻ തീരുമാനിച്ചത്. തുടക്കത്തിൽ യു.ഡി.എഫുമായി ചർച്ച നടത്തിയിരുന്നു. എന്നാൽ, അത് മുന്നോട്ടുപോയില്ലെന്നും ശുഐബ് പറഞ്ഞു.
ആർ.എം.പി.ഐ സ്ഥാനാർഥിയായി ശുഐബ് വരുേമ്പാൾ യു.ഡി.എഫ് പിന്തുണക്കുമെന്ന് കരുതിയിരുന്നെങ്കിലും പിന്നീട് യു.ഡി.എഫ് സ്ഥാനാർഥിയായി എസ്.കെ. അബൂബക്കറിനെ പ്രഖ്യാപിക്കുകയായിരുന്നു. നേരത്തെ സി.പി.എം പ്രവർത്തകനായിരുന്നു ശുഐബ്. അലെൻറ അറസ്റ്റോടുകൂടിയാണ് പാർട്ടിയുമായി പൂർണമായി അകന്നത്. അറസ്റ്റിെൻറ ആദ്യഘട്ടത്തിലൊന്നും കുടുംബം പാർട്ടിയെ തള്ളിപ്പറഞ്ഞിരുന്നില്ല. അലന് ജാമ്യം ലഭിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും അറസ്റ്റിലായി 10 മാസത്തിനുശേഷമാണ് ജാമ്യം കിട്ടിയത്. പാർട്ടി കൈവിട്ടുവെന്ന് അറിഞ്ഞതോടെ കുടുംബം സി.പി.എമ്മിൽനിന്ന് അകലുകയായിരുന്നു.
എൽ.ഡി.എഫ് സ്ഥാനാർഥി എൽ.ജെ.ഡിയുടെ അഡ്വ. തോമസ് മാത്യുവാണ്. നേരത്തെ ജയശ്രീ കീർത്തി വിജയിച്ച വാർഡാണ് വലിയങ്ങാടി. സ്വതന്ത്രരടക്കം എട്ടുപേരാണ് മത്സരരംഗത്തുള്ളത്. കോർപറേഷനിൽ കൂടുതൽ പേർ മത്സരിക്കുന്ന വാർഡുകളിലൊന്നാണ് വലിയങ്ങാടി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.