Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightആൽബുമിൻ സ്റ്റോക്കില്ല;...

ആൽബുമിൻ സ്റ്റോക്കില്ല; അർബുദ രോഗികൾ ദുരിതത്തിൽ

text_fields
bookmark_border
ആൽബുമിൻ സ്റ്റോക്കില്ല; അർബുദ രോഗികൾ ദുരിതത്തിൽ
cancel

കോഴിക്കോട്: മെഡിക്കൽ കോളജ് ആശുപത്രിയിൽ ആൽബുമിൻ സ്റ്റോക്ക് തീർന്നത് അർബുദ രോഗികളെ പ്രതിസന്ധിയിലാക്കുന്നു. ഇതേത്തുടർന്ന് 5000 രൂപയിലധികം വിലവരുന്ന മരുന്ന് രോഗികൾ പുറത്തുനിന്ന് വാങ്ങേണ്ട അവസ്ഥയാണ്.

അർബുദ രോഗികൾക്ക് ശരീരത്തിൽ പ്രോട്ടീന്‍റെ അളവ് കുറയുമ്പോഴാണ് ആൽബുമിൻ നിർദേശിക്കുന്നത്. പല രോഗികൾക്കും ദിവസവും ഒരു ഡോസ് മരുന്ന് ആവശ്യമായിവരും. കെ.എം.എസ്.സി.എൽ ഇതിന്‍റെ വിതരണം നിർത്തിവെച്ചതാണ് പ്രതിസന്ധിക്ക് കാരണം. മരുന്ന് സ്റ്റോക്ക് തീർന്ന് ഒരുമാസം പിന്നിട്ടിട്ടും ലോക്കൽ പർച്ചേസ് നടത്താൻ പോലും അധികൃതർ തയാറായിട്ടില്ല. ഇത് സാധാരണക്കാരായ രോഗികളെ ദുരിതത്തിലാക്കുകയാണ്.

കാരുണ്യ പദ്ധതി വഴി 1000 രൂപ കുറച്ചും നേരത്തേ ആൽബുമിൻ മെഡിക്കൽ കോളജിൽനിന്ന് ലഭിച്ചിരുന്നു. ഫാർമസിയിൽ സ്റ്റോക്ക് നിലച്ചതോടെ ഇതും നിലച്ചു. കീമോ, റേഡിയേഷൻ എന്നിവ കഴിഞ്ഞ് ആരോഗ്യ സ്ഥിതി പെട്ടെന്ന് വഷളാവുന്ന രോഗികൾക്ക് വളരെ അത്യാവശ്യമുള്ള മരുന്നാണിത്. ഒരു ബോട്ടിൽ മരുന്ന് ഒരു തവണ കൊടുക്കാൻ മാത്രമേ ഉണ്ടാവൂ. പല രോഗികളുടെയും കൂട്ടിരിപ്പുകാർ മരുന്ന് വാങ്ങാൻ കാശില്ലാതെ മെഡിക്കൽ കോളജ് കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന സന്നദ്ധ സംഘടനകളെ സമീപിക്കുന്നത് പതിവാണ്.

അയൽ ജില്ലകളിൽനിന്ന് കോഴിക്കോട് മെഡിക്കൽ കോളജിൽ ചികിത്സക്കെത്തുന്ന രോഗികളാണ് കൈയിൽ ആവശ്യത്തിന് പണവും മരുന്നും ലഭിക്കാതെ പ്രയാസപ്പെടുന്നത്. പലരും സന്നദ്ധ സംഘടനകളുടെ സഹായത്തോടെയാണ് നിലവിൽ മരുന്നിന്‍റെ ഭാരിച്ച തുക കണ്ടെത്തുന്നത്. അടിയന്തരമായി മരുന്ന് സ്റ്റോക്ക് എത്തിച്ച് പ്രതിസന്ധിക്ക് പരിഹാരം കാണണമെന്നാണ് രോഗികളുടെ ആവശ്യം.

മരുന്ന് വിതരണക്കാർ പിൻവാങ്ങുന്നു

മെഡിക്കൽ കോളജിൽ ആശുപത്രി വികസന സമിതി വഴി വാങ്ങി വിതരണം ചെയ്യുന്ന പല മരുന്നുകളുടെയും വിതരണം നിലച്ചു. കഴിഞ്ഞ മാർച്ച് വരെയുള്ള കുടിശ്ശിക നൽകാമെന്ന് ആശുപത്രി അധികൃതർ ഉറപ്പുനൽകിയിരുന്നെങ്കിലും ജനുവരി വരെയുള്ള പണമാണ് വിതരണക്കാർക്ക് നൽകിയത്. പലർക്കും 50 ലക്ഷത്തിലധികം രൂപ കുടിശ്ശിക ഇനത്തിൽ ലഭിക്കാനുണ്ട്. കമ്പനികളിൽനിന്ന് മരുന്ന് വാങ്ങാൻ പണമില്ലാത്തതിനാൽ മെഡിക്കൽ കോളജിലേക്കുള്ള വിതരണം നിർത്തിവെച്ചതായി വിതരണക്കാരിൽ ഒരാൾ അറിയിച്ചു. കമ്പനികളിൽനിന്ന് മരുന്നു വാങ്ങാൻ പണമുള്ളവർ മാത്രമാണ് ഇപ്പോൾ മരുന്ന് വിതരണം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

കാരുണ്യ പദ്ധതിയിൽനിന്ന് ലഭിക്കാനുള്ള പണം സർക്കാറിൽനിന്ന് ലഭിക്കാത്തതിനാലാണ് മരുന്ന് വിതരണക്കാർക്ക് കുടിശ്ശിക കൊടുത്തുതീർക്കാൻ കഴിയാത്തതെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. നേരത്തേ വിതരണക്കാർ മരുന്ന് വിതരണം നിർത്തിവെച്ചതിനെത്തുടർന്ന് കെ.എച്ച്.ആർ.ഡബ്ല്യു.എസിന്‍റെ ഫാർമസി അടച്ചിടുന്ന അവസ്ഥ വരെ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Kozhikode Medical CollegeCancer PatientsKozhikode NewsAlbumin
News Summary - No albumin stock; Cancer patients are in trouble
Next Story