ഇടതുതിരിഞ്ഞ് വലതുമാറി അപരർ പട, തടുക്കാൻ മുന്നണികൾ
text_fieldsകോഴിക്കോട്: പ്രമുഖ മുന്നണി സ്ഥാനാർഥികൾക്ക് പാര പണിയാൻ അവരുടെ പേരിനോട് സാമ്യമുള്ള പേരുള്ളവർ മത്സരിക്കുന്നതിനെതിരെ പ്രതിഷേധമുയർന്നെങ്കിലും ഇത്തവണ അത്തരക്കാരുടെ എണ്ണം കൂടി. കോർപറേഷനിൽ 75 വാർഡുകളിൽ 44 ഇടത്തും മുഖ്യ സ്ഥാനാർഥികളുടെ പേരും സാമ്യമുള്ള ചിഹ്നവുമായി അപരന്മാർ നിരന്നുകഴിഞ്ഞു. 2015ലെ തെരഞ്ഞെടുപ്പിൽ 75 വാർഡുകളിൽ 34 ഇടത്തായിരുന്നു അപരന്മാർ. ചുറ്റിക അരിവാൾ നക്ഷത്രത്തിന് പാരയായി രണ്ടു വാളും പരിചയും ആൻറിനയും കൈക്ക് പകരം ആപ്പിളും കോണിക്ക് പകരം ഓടക്കുഴലും താമരക്ക് റോസാപ്പൂവുമൊക്കെയായാണ് അപരന്മാരുടെ നിൽപ്പ്.
ഒന്നാം വാർഡായ എലത്തൂരിൽ സി.പി.എമ്മിെൻറ കെ.വി. ഫെബിന ടീച്ചർക്കൊപ്പം മുബീന ടീച്ചറുണ്ട്. കോൺഗ്രസിെൻറ മനോഹരൻ മാങ്ങാറിയിലിനൊപ്പം മനോഹരനും മത്സരിക്കുന്നു. രണ്ടാം വാർഡായ ചെട്ടികുളത്ത് സി.പി.എമ്മിെൻറ ഒ.പി. ഷിജിനക്കൊപ്പം ഷിജിനയും ഷിംനയും വേറെയുണ്ട്. കോണിയിൽ മത്സരിക്കുന്ന സുമതി ടീച്ചർക്ക് പാരയായി എരിയുന്ന പന്തവുമായി സുമതി വേറെയുമുണ്ട്.
മൂന്നാം വാർഡായ എരഞ്ഞിക്കലിൽ സി.പി.എമ്മിെൻറ സഫീനക്ക് പാരയായി കോർത്ത രണ്ടു വാൾ ചിഹ്നവുമായി സഫറീനയും കോൺഗ്രസിെൻറ റജുല തെറ്റത്തിന് കൈ ചിഹ്നത്തോട് ഏറ്റുമുട്ടാൻ സാമ്യമുള്ള ബക്കറ്റ് അടയാളവുമായി രജിതയുമുണ്ട്. നാലാം വാർഡായ പുത്തൂരിൽ സി.പി.എമ്മിെൻറ വി.പി. മനോജിനൊപ്പം ഒ.പി. മനോജ് കുമാർ, ബി.ജെ.പിയുടെ സതീഷ് വെമ്പാലയെ കുടുക്കാൻ റോസാപ്പൂവുമായി സതീഷ്, ലീഗ് സ്വതന്ത്രൻ സിറാജുദ്ദീനെ തടുക്കാൻ സിറാജ് എന്നിവർ അണിനിരക്കുന്നു. കുണ്ടുപറമ്പിൽ കോൺഗ്രസിലെ എൻ. പുഷ്പലതയെ തടയാൻ മറ്റൊരു പുഷ്പലതയുണ്ട്. മലാപ്പറമ്പിൽ സി.പി.എമ്മിലെ കെ.പി. മമ്മദ് കോയയെ തളക്കാൻ എം.പി. മമ്മദ്കോയയുണ്ട്. കോൺഗ്രസിലെ െക.പി. രാജേഷ്കുമാറിന് പാരയുമായി എൻ.കെ. രാജേഷ്, കെ.ടി. രാജേഷ് എന്നിവരുണ്ട്. വേങ്ങേരിയിൽ സി.പി.എമ്മിലെ മുൻ കൗൺസിലർ ഒ. സദാശിവനൊപ്പം മറ്റൊരു സദാശിവനുണ്ട്.
പാറോപ്പടിയിൽ എൻ.സി.പിയുടെ വി.പി. ഷീജക്കെതിരെ മറ്റൊരു ഷീജയും ബി.ജെ.പിയുടെ അഡ്വ. സബിതക്കെതിരെ മറ്റൊരു സബിതയുമുണ്ട്. സിവില്‍ സ്റ്റേഷൻ വർഡിൽ സി.പി.എമ്മിെൻറ എം.എൻ. പ്രവീൺ കോൺഗ്രസിലെ കെ. സത്യനാഥൻ എന്നിവർക്കെതിരെ ഇതേ പേരുകാർ മത്സരിക്കുന്നു. മൂഴിക്കലിൽ സി.പി.എമ്മിലെ എം.പി. ഹമീദിനൊപ്പം മറ്റൊരു ഹമീദും യു.ഡി.എഫിെൻറ സലീം മൂഴിക്കലിനൊപ്പം കെ.പി. സലീമുമുണ്ട്. ചെലവൂരിൽ അഡ്വ. സി.പി.എമ്മിെൻറ സി.എം. ജംഷീറിനൊപ്പം ജംഷീർ കെ.യും കോൺഗ്രസിലെ പി. ഷിനോജ് കുമാറിനൊപ്പം ഷിനോജും ഷിനോജ്കുമാറും മത്സരിക്കുന്നു. കോവൂരിൽ സി.പി.എമ്മിെൻറ ടി. സുരേഷ് കുമാറിനും കോട്ടൂളിയിൽ കോൺഗ്രസിലെ കെ. കാർത്ത്യായനി പട്ടാടത്തിനും പാരയുണ്ട്. കുതിരവട്ടത്ത് സി.പി.എമ്മിെൻറ എം.സി. അനില്കുമാറിനെതിെര രണ്ട് അനിൽകുമാർമാർ മത്സരിക്കുന്നു. ഇവിടെ ബി.ജെ.പിയുടെ ബിന്ദു ഉദയകുമാറിനും അപരയുണ്ട്.
കൊമ്മേരിയിൽ സി.പി.എമ്മിെൻറ ടി. അഞ്ജുവിനും പൊക്കുന്നിൽ ലീഗിലെ സക്കീർ പുളിങ്ങേഞ്ചരിക്കും കിണാശ്ശേരിയിൽ എൽ.ഡി.എഫിലെ എൻ.എം.ഷിംനക്കും ലീഗിലെ സാഹിദ സുലൈമാനും മാങ്കാവിൽ കോൺഗ്രസിലെ ഒാമന മധുവിനും ആഴ്ചവട്ടത്ത് കോൺഗ്രസിലെ കെ. സന്തോഷിനും പാരയുണ്ട്. കല്ലായിയിൽ സി.പി.എമ്മിലെ അഡ്വ. എം.കെ.സറീനക്ക് ഒന്നും കോൺഗ്രസിലെ എം.സി. സുധാമണിക്ക് രണ്ടും അപരന്മാരുണ്ട്. പന്നിയങ്കരയിൽ മത്സരിക്കുന്ന മുൻ മേയർ ഒ. രാജഗോപാൽ, ലീഗ് കൗൺസിലർ കെ. നിർമല, ബി.ജെ.പി നേതാവ് നമ്പിടി നാരായണൻ എന്നിവർക്കെല്ലാം പാരയുണ്ട്.
മീഞ്ചന്ത, തിരുവണ്ണൂർ, അരീക്കാട് നോര്‍ത്ത്, അരീക്കാട്, നല്ലളം, കൊളത്തറ, കുണ്ടായിത്തോട്, ചെറുവണ്ണൂര്‍ ഈസ്റ്റ്, ചെറുവണ്ണൂര്‍ വെസ്റ്റ്, ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍, മാറാട്, ചക്കുംകടവ്, മുഖദാർ, കുറ്റിച്ചിറ,വലിയങ്ങാടി, വെള്ളയിൽ, തോപ്പയിൽ, ഇൗസ്റ്റ്ഹിൽ, വെസ്റ്റ്ഹിൽ, എടക്കാട്, പുതിയങ്ങാടി എന്നിവിടങ്ങളിലും പ്രമുഖർക്ക് അപരരുണ്ട്. പുതിയാപ്പയിൽ ബി.ജെ.പിയുടെ അഡ്വ. കെ. സംയുക്ത റാണിക്ക് പാരയായി സംയുക്ത ദേവിയുണ്ട്. പുഞ്ചപ്പാടത്ത് സി.പി.എമ്മിന് കെ. രാജീവും കോൺഗ്രസിന് രാജീവ് തിരുവച്ചിറയും മത്സരിക്കുേമ്പാൾ, എ. രാജീവ് സ്വതന്ത്രനാണ്. നടക്കാവിൽ ബി.ജെ.പിയുടെ അഡ്വ. രമ്യ മുരളി കക്കാടത്തിനൊപ്പം അഡ്വ. രമ്യ മുരളി മുപ്പറ്റ റോസാപ്പൂവുമായി മത്സരിക്കുന്നു.
രണ്ടിടത്ത് അപരന്മാർ പണികൊടുത്തു
കോഴിക്കോട്: 2015ൽ രണ്ടിടത്ത് അപരന്മാരുടെ സാന്നിധ്യം നിർണായകമായി. മലാപ്പറമ്പ് വാർഡിൽ കൗൺസിലർമാർ തമ്മിലുള്ള പോരാട്ടത്തിൽ കെ.സി. ശോഭിതയുടെ അപര ശോഭനക്ക് 25 വോട്ടും അന്നത്തെ കൗൺസിലർ കെ.സിനിയുടെ അപര പി.സിനിക്ക് 69 വോട്ടും കിട്ടിയിരുന്നു. 50 വോട്ടിെൻ ഭൂരിപക്ഷത്തിനാണ് ശോഭിത സിനിയെ തോൽപിച്ചത്.
പാളയത്ത് സി.പി.എമ്മിെൻറ പി.ജയശ്രീയുടെ അപര വി.വിജയശ്രീക്ക് 54 വോട്ട് കിട്ടി. 60 വോട്ടിനാണ് അന്ന് ഇപ്പോഴത്തെ കോൺഗ്രസിെൻറ മേയർ സ്ഥാനാർഥികളിലൊരാളായ പി.ഉഷാദേവി ജയിച്ചുകയറിയത്. ഇത്തവണയും ചില വാർഡുകളിലെങ്കിലും പാര ഏൽക്കാനുള്ള സാധ്യതയേറെ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.