ഒടുക്കിയാലും തീരാത്ത കോർപറേഷൻ നികുതി; ഗതികെട്ട് റിട്ട. പ്രഫസർ
text_fieldsവെള്ളിമാട്കുന്ന്: വയോധികനിൽനിന്ന് വാർഷിക കെട്ടിട നികുതി പലതവണയടപ്പിച്ച് കോർപറേഷൻ. കോളജ് അധ്യാപകനായി റിട്ടയർ ചെയ്ത വെള്ളിമാട്കുന്നിലെ എൻ.പി റോഡിൽ പ്രഫ. ജയചന്ദ്രനാണ് കോർപറേഷെൻറ നികുതി പീഡനം മൂലം ദുരിതമനുഭവിക്കുന്നത്.
2015-16ലെ വാർഷികനികുതി 2016 ഫെബ്രുവരി 19ന് അടച്ചതായിരുന്നു. 2017 ജൂണിൽ വീണ്ടും അടപ്പിച്ചു. രണ്ടുവട്ടം അടച്ചെങ്കിലും തുടർന്നും അടക്കാൻ ആവശ്യപ്പെടുകയായിരുന്നു.
പ്രായാധിക്യം മൂലം അലച്ചിലും നിയമ നടപടികളും ഒഴിവാക്കാൻ ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടതുപ്രകാരം നികുതിയടച്ചു. പുതിയ നികുതി അടക്കാൻ ഈ മാസം ചെന്നപ്പോൾ 2015-16ലെ നികുതി അടച്ചെങ്കിലേ ഈ വർഷത്തെ നികുതി എടുക്കൂ എന്നറിയിച്ചു. നിവൃത്തിയില്ലാത്തതുകൊണ്ട് നികുതിയടക്കാൻപോയ ആൾ ജനുവരി 6ന് വീണ്ടും അടച്ചു. പ്രായാധിക്യംമൂലം വീടിന് പുറത്തിറങ്ങാൻ പറ്റാത്ത പ്രഫസർക്ക് നാട്ടുകാരാണ് നികുതിയടച്ച് കൊടുക്കാറ്. അടയ്ക്കുന്നവർ കൃത്യമായി നികുതി രശീതും നൽകുന്നുണ്ട്.
അത് പ്രഫസറും കൃത്യമായി സൂക്ഷിക്കുന്നു. എന്നിട്ടും നികുതി അടച്ചുകൊണ്ടിരിക്കുകയാണ്. അടുത്തവർഷം നികുതിയടക്കുേമ്പാഴേക്കെങ്കിലും പഴയ നികുതി വീണ്ടും ഈടാക്കരുതേ എന്നാണ് പ്രഫസറുടെ അഭ്യർഥന.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.