Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightശസ്ത്രക്രിയക്കിടെ...

ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവം; രണ്ടാംഘട്ട സമരം തുടങ്ങി ഹർഷിന

text_fields
bookmark_border
harshina
cancel
camera_alt

കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു മുമ്പിൽ സമരസഹായസമിതിയുടെ

നേതൃത്വത്തിൽ ഹർഷിന ആരംഭിച്ച അനിശ്ചിതകാല സത്യഗ്രഹ സമരം

കോഴിക്കോട്: പ്രസവ ശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക (ആർട്ടറി ഫോർസെപ്സ്) കുടുങ്ങിയ സംഭവത്തിൽ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് ഹർഷിന കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിക്കു മുമ്പിൽ വീണ്ടും സത്യഗ്രഹം തുടങ്ങി.

ആശുപത്രിയുടെ പ്രധാന കവാടത്തിനുമുന്നിലാണ് സമരസഹായസമിതിയുടെ നേതൃത്വത്തിൽ ഹർഷിനയും കുടുംബവും സത്യഗ്രഹമിരിക്കുന്നത്. സർക്കാർ പ്രഖ്യാപിച്ച രണ്ടുലക്ഷത്തിനു പകരം 50 ലക്ഷം രൂപ നഷ്ടപരിഹാരം നൽകുക, കത്രിക കുടുങ്ങിയതിന് ഉത്തരവാദികളായവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുക, ഏതു സർക്കാർ ആശുപത്രിയിലെ ശസ്ത്രക്രിയക്കിടെയാണ് കത്രിക കുടുങ്ങിയതെന്ന് വ്യക്തമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം.

ഹർഷിനക്ക് അർഹമായ നീതി ലഭ്യമാക്കാൻ മുഖ്യമന്ത്രി ഇടപെടണമെന്ന് സമരം ഉദ്ഘാടനം ചെയ്ത എം.കെ. രാഘവൻ എം.പി പറഞ്ഞു. ഹർഷിനയുടെ വയറ്റിൽ എവിടെ നിന്നാണ് കത്രിക വന്നുപെട്ടത് എന്നതിന്റെ നിജഃസ്ഥിതി അറിയിക്കാൻ സർക്കാർ എന്തിനാണ് മടിക്കുന്നത്.

സംഭവം കൃത്യമായി അന്വേഷിക്കാൻ സർക്കാർ തയാറാകുന്നില്ല. കുറ്റക്കാരെ നിയമത്തിനുമുന്നിൽ കൊണ്ടുവരുമെന്നും അർഹമായ നഷ്ടപരിഹാരം കൊടുക്കുമെന്നും ആരോഗ്യ മന്ത്രി പ്രഖ്യാപിച്ചതാണ്. സൂപ്പർ സ്പെഷാലിറ്റി ബ്ലോക്കിന്റെ ഉദ്ഘാടനച്ചടങ്ങിൽ പങ്കെടുക്കാൻ എത്തിയ ആരോഗ്യമന്ത്രി തിടുക്കപെട്ട് ഒന്നാം ഘട്ട സമരം അവസാനിപ്പിക്കാൻ നടത്തിയ ചർച്ചയിലെ വാഗ്ദാനങ്ങൾ ലംഘിക്കപ്പെട്ടു.

ചർച്ചക്ക് ശേഷം മാസങ്ങൾ പിന്നിട്ടും രണ്ടു ലക്ഷം രൂപ നഷ്ടപരിഹാരം പ്രഖ്യാപിച്ചു ഹർഷിനയെ പരിഹസിക്കുകയാണ് സർക്കാർ ചെയ്യുന്നത് എന്നും അദ്ദേഹം കുറ്റപ്പെടുത്തി. മറ്റു പല കാര്യങ്ങൾക്കും വേണ്ടി കോടികളാണ് ചെലവഴിക്കുന്നത്.

പക്ഷേ, ഈ വിഷയത്തിൽ ആരോഗ്യവകുപ്പ് കുറ്റകരമായ അനാസ്ഥയാണ് കാണിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. അർഹമായ നീതി ലഭിക്കുന്നതുവരെ സമരം തുടരും. കോൺഗ്രസും യു.ഡി.എഫും കൂടെയുണ്ടാവും. കോഴിക്കോട്ടെ മൂന്ന് മന്ത്രിമാർ വിചാരിച്ചാൽ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.

സമരസമിതി ചെയർമാൻ ദിനേശ് പെരുമണ്ണ അധ്യക്ഷത വഹിച്ചു. ഗൗരി പുതിയോത്ത്, സുബൈദ കക്കോടി, ഉഷ ഗോപിനാഥ്, ടി.പി.എം ജിഷാൻ, എം.ടി. സേതുമാധവൻ, ഇ.പി. അൻവർ സാദത്ത്, മുസ്തഫ പാലാഴി, എം.വി. അബ്ദുൽ ലത്തീഫ്, ബേബി പയ്യാനക്കൽ തുടങ്ങിയവർ സംസാരിച്ചു. സമരസമിതി കൺവീനർ മുസ്തഫ പാലാഴി സ്വാഗതം പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:strikescissorsharshinascissors stuck
News Summary - Scissors got stuck in stomach during surgery-Harshina started the second phase of the strike
Next Story