ചെറുവണ്ണൂരിൽ വീണ്ടും മോഷണം; പൂട്ട് തകർത്ത് രണ്ട് കടകളിൽ നിന്നായി 5500 രൂപ മോഷ്ടിച്ചു
text_fieldsചെറുവണ്ണൂർ: ചെറുവണ്ണൂരിൽ മോഷണം തുടർക്കഥ. രണ്ട് കടകളിലായി 5500 രൂപ മോഷ്ടിച്ചു. ചെറുവണ്ണൂർ ഹൈസ്ക്കൂളിന് സമീപം സുനിയുടെ ഉടമസ്ഥതയിലുള്ള തങ്കം ബേക്കറിയുടെ പൂട്ട് തകർത്ത് 5000 രൂപയും സമീപത്തെ അറക്കൽ അബൂബക്കറിന്റെ ഉടമസ്ഥതയിലുള്ള പുതുമ പച്ചക്കറി കടയിലെ പൂട്ട് തകർത്ത് 500 രൂപയും അപഹരിച്ചതാണ് ഒടുവിലത്തേത്.
ചൊവ്വാഴ്ച സ്കൂളിന് സമീപത്തെ മസ്ജിദുൽ നൂറാനിയ ജുമാ മസ്ജിദിൽ കടന്ന മോഷ്ടാവ് മദ്റസ അധ്യാപകനായ മൊയ്തീൻ കുട്ടിയുടെ 8500 രൂപയും മൊബൈൽ ഫോൺ വാച്ച് എന്നിവ അപഹരിച്ചിരുന്നു. ധർമപ്പെട്ടിയും കുത്തിത്തുറന്നു. സമീപത്തെ കെട്ടിടത്തിൽ താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളികളുടെ പണവും മോഷ്ടാവ് കവർന്നിരുന്നു. കഴിഞ്ഞ ദിവസമാണ് ചെറുവണ്ണൂർ പുതിയ പാലത്തിന് സമീപം ഗ്ലോബൽ വുഡ് വർക്സിൽ മോഷണം നടന്നത്.
മൂന്ന് മോട്ടോറുകൾ, യന്ത്രങ്ങളുടെ ഏഴ് പൽചക്രങ്ങൾ എന്നിവയാണ് മോഷണം പോയത്. 50,000 രൂപയുടെ നഷ്ടം ഉണ്ടായതായി ഉടമ കൊളത്തറ കൊല്ലമ്പലത്ത് സുമേഷ് പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു. തുടർച്ചയായുണ്ടായ മോഷണം പൊലീസ് അന്വേഷണം ഊർജിതമാക്കി.നല്ലളം പൊലീസ് പ്രദേശത്തെ സി.സി. ടി.വി കാമറകൾ പരിശോധിച്ചു വരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.