കോഴിക്കോട് കോർപറേഷനിലും ജില്ല പഞ്ചായത്തിലും യു.ഡി.എഫ് സീറ്റ് ധാരണ
text_fieldsകോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പിെൻറ പ്രഖ്യാപനം വരുംമുെമ്പ പതിവ് തെറ്റിച്ച് യു.ഡി.എഫ് സീറ്റ് വിഭജന ചർച്ച പൂർത്തിയാക്കി. കോഴിക്കോട് കോർപറേഷനിലും ജില്ല പഞ്ചായത്തിലും ഘടകകക്ഷികളുടെ സീറ്റ് വിഭജനമാണ് മുൻകാലങ്ങളെ അപേക്ഷിച്ച് നേരത്തേ പൂർത്തിയായത്. ജില്ലയിലെ മറ്റ് നഗരസഭകളിലും സീറ്റുവിഭജനം ഏതാണ്ട് പൂർത്തിയായി. സ്ഥാനാർഥി പ്രഖ്യാപനം വെള്ളിയാഴ്ചയുണ്ടോയേക്കും.
വ്യാഴാഴ്ച രമേശ് ചെന്നിത്തല, പി.കെ. കുഞ്ഞാലിക്കുട്ടി ഉൾപ്പെടെ നേതാക്കൾ കോഴിക്കോട്ട് എത്തി സ്ഥാനാർഥി പട്ടികക്ക് അന്തിമാനുമതി നൽകും. കോർപറേഷനിൽ ഇത്തവണ മൂന്ന് സീറ്റ് മുസ്ലിം ലീഗ് അധികമായി ചോദിക്കുന്നുണ്ട്. വീരേന്ദ്രകുമാർ വിഭാഗം ജനതാദളിന് നേരത്തേ നൽകിയ സീറ്റുകളാണ് ലീഗ് ചോദിക്കുന്നത്. അന്ന് എൽ.ജെ.ഡിക്ക് സീറ്റ് വിട്ടുകൊടുത്തത് കോൺസ്രഗ് ആയതിനാൽ ആ സീറ്റ് തങ്ങൾക്കുതന്നെ വേണമെന്ന നിലപാടിലാണ് കോൺഗ്രസ്. വെൽഫെയർ പാർട്ടിക്ക് കോഴിക്കോട് കോർപറേഷനിൽ രണ്ട് സീറ്റും ജില്ലപഞ്ചായത്തിൽ ഒരു സീറ്റും നൽകും. കോർപറേഷനിൽ കോൺഗ്രസും ലീഗും വെൽഫെയർ പാർട്ടിക്ക് ഒാരോ സീറ്റ് വിട്ടുകൊടുക്കാനാണ് ധാരണ. കോഴിക്കോട് കോർപറേഷനിൽ കോൺഗ്രസ് 45, മുസ്ലീം ലീഗ് 22, സി.എം.പി രണ്ട്, കേരള കോൺഗ്രസ് ജോസഫ് ഒന്ന് സീറ്റുകളിലാണ് മത്സരിക്കുക. യു.ഡി.എഫിനൊപ്പം നിൽക്കുന്ന ജനതാദളിന് ഒരു സീറ്റ് നൽകും. ബാക്കി രണ്ട് സീറ്റിന് വേണ്ടിയാണ് ലീഗും കോൺഗ്രസും ആവശ്യമുന്നയിക്കുന്നത്. ഇതിന്മേലുള്ള ചർച്ച ബുധനാഴ്ച പൂർത്തിയാവും.
ജില്ല പഞ്ചായത്തിൽ കോൺഗ്രസ് 12, മുസ്ലിംലീഗ്് എട്ട്, സി.എം.പി. ഒന്ന്, കേരള കോൺഗ്രസ് ജോസഫ് ഒന്ന്, യു.ഡി.എഫിനൊപ്പം നിൽക്കുന്ന ജനതാദളിന് ഒന്ന്, ആർ.എം.പി ഒന്ന് വീതം സീറ്റുകളിൽ മത്സരിക്കും. ഫോർവേഡ് ബ്ലോക്, ആർ.എസ്.പി, കേരള കോൺഗ്രസ് ജേക്കബ്, കക്ഷികൾക്ക് സീറ്റ് നൽകുന്നതിനെ കുറിച്ച് ഇന്ന് ഡി.സി.സി ഒാഫിസിൽ ചർച്ച നടക്കും. പയ്യോളി, രാമനാട്ടുകര, കൊടുവള്ളി എന്നിവിടങ്ങളിലും യു.ഡി.എഫ് സീറ്റ് വിഭജനം പൂർത്തിയായിട്ടുണ്ട്. വടകര, ഫറോക്ക്, എന്നീ നഗരസഭകളിൽ രണ്ട് വീതം സീറ്റുകളെ ചൊല്ലി തർക്കമുണ്ട്.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.