ഓണം സ്പെഷൻ ഡ്രൈവ്; അതിർത്തി ചെക്ക്പോസ്റ്റുകളിൽ കർശന പരിശോധന
text_fieldsഎക്സൈസ് ദേശീയ പാതയിൽ പരിശോധന നടത്തുന്നു
വടകര : ഓണം പ്രമാണിച്ച് വിദേശ മദ്യക്കടത്ത് തടയാൻ ജില്ല അതിർത്തി ചെക്ക് പോസ്റ്റുകളിൽ കർശന പരിശോധന. മാഹി, പന്തക്കൽ, പള്ളൂർ എന്നിവിടങ്ങളിൽ നിന്ന് മദ്യക്കടത്ത് വർധിച്ചതോടെ ഓണം സ്പഷൽ ഡ്രൈവ് എന്ന പേരിലാണ് പൊലീസും എക്സൈസും പരിശോധന കർശനമാക്കിയത്. കോസ്റ്റൽ പൊലീസിെൻറ സഹായത്തോടെ കടലിലും പരിശോധന നടത്തുന്നുണ്ട്.
മാഹിയുമായി അതിർത്തി പങ്കിടുന്ന അഴിയൂർ, കണ്ണൂർ ജില്ല അതിർത്തിയായ പെരിങ്ങത്തൂർ, മുണ്ടത്തോട്, ചെറ്റക്കണ്ടി, കായലോട്ട് താഴെ എന്നിവിടങ്ങളിലും പരിശോധന നടത്തുന്നു. പരിശോധനക്ക് ഡോഗ് സ്ക്വാഡിന്റെ സേവനവും ഉപയോഗപ്പെടുത്തുന്നു. തീവണ്ടി വഴിയുള്ള കടത്ത് വർധിച്ചതോടെ ആർ.പി.എഫും എക്സൈസും സംയുക്ത പരിശോധന ആരംഭിച്ചിട്ടുണ്ട്. കൂടാതെ പൊലീസുമായും സംയുക്ത പരിശോധനയുണ്ട്. പരിശോധന കർശനമാക്കിയതോടെ ഊടുവഴികളിലൂടെയും എസ്കോർട്ട് വാഹനങ്ങളുടെ അകമ്പടിയോടെയും മദ്യ ക്കടത്ത് സംഘങ്ങൾ പുതിയ മാർഗം തുറന്നിട്ടുണ്ട്.
മാഹിയിൽ നിന്ന് മദ്യം പ്രാദേശിക അടിസ്ഥാനത്തിൽ എത്തിച്ചു നൽകാൻ പ്രത്യേക ഏജന്റുമാരുണ്ട്. ഇതര ജില്ലകളിലേക്ക് അടക്കം വൻ തോതിലാണ് മാഹി മദ്യം ഒഴുകുന്നത്. ആഡംബര വാഹനങ്ങളടക്കം കടത്തിനു ഉപയോഗിക്കുന്നുണ്ട് . ഒരു മാസത്തിനിടെ വടകര എക്സൈസ് ആയിരം ലിറ്ററിലധികം വാഷ്, 80 ലിറ്റർ ഗോവൻ മദ്യം, 120 ലിറ്റർ മാഹി മദ്യം ഉൾപ്പെടെ അഞ്ച് പ്രതികളെ അറസ്റ്റ് ചെയ്തിരുന്നു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.