ദേശീയപാതയിൽ ഗതാഗതക്കുരുക്ക്; യാത്രക്കാർ ട്രെയിനുകൾക്ക് പിന്നാലെ
text_fieldsകോഴിക്കോടുനിന്ന് വടകരയിൽ വന്നിറങ്ങുന്ന ട്രെയിൻ യാത്രക്കാർ
വടകര: ഗതാഗതക്കുരുക്ക് രൂക്ഷമായതോടെ യാത്രക്കാർ ട്രെയിനുകളെ കൂടുതലായി ആശ്രയിക്കുന്നു. പിന്നാലെ ട്രെയിനിൽ നിന്നുതിരിയാനിടമില്ലാതെ യാത്രക്കാർ ദുരിതത്തിൽ. ഗതാഗതക്കുരുക്കിൽ മണിക്കൂറുകളാണ് ദേശീയപാത സ്തംഭിക്കുന്നത്. നിർമാണപ്രവർത്തനങ്ങളുടെ ഭാഗമായി റോഡിന്റെ പല ഭാഗങ്ങളും നീക്കിയതിനാൽ വാഹനങ്ങൾക്ക് മറികടക്കാൻ പറ്റാത്തതാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കുന്നത്.
വടകര- കോഴിക്കോട് റൂട്ടിൽ റോഡ് മാർഗമുള്ള യാത്ര ദുഷ്കരമായതിനാൽ വിദ്യാർഥികളും തൊഴിലാളികളും കച്ചവടക്കാരും രോഗികളും തുടങ്ങി ഒട്ടേറെ പേർ ട്രെയിൻ മാർഗമാണ് യാത്ര ചെയ്യുന്നത്. സീസൺ ടിക്കറ്റുകാർക്ക് പുറമെ രാവിലെ പരശുറാമിനും വൈകീട്ട് നേത്രാവതിക്കും യാത്രക്കാരുടെ എണ്ണത്തിൽ വൻ വർധനയാണ് ഉണ്ടായിട്ടുള്ളത്. ഈ സമയത്ത് യാത്രക്കാർക്ക് നിന്നുതിരിയാൻ ഇടമില്ലാത്ത സ്ഥിതിയാണ് ട്രെയിനിൽ. മൺസൂൺ കലണ്ടർ പ്രകാരം രാത്രി ഏഴുമണിക്ക് ഉണ്ടായിരുന്ന നേത്രാവതി കണ്ണൂർ എക്സ്പ്രസും ഇപ്പോൾ നേരത്തേയാണ്. ഇതും യാത്രക്കാരെ പ്രയാസപ്പെടുത്തുന്നു.
കോഴിക്കോടുനിന്ന് വടകര ഭാഗത്തേക്കുള്ള കോയമ്പത്തൂർ-കണ്ണൂർ എക്സ്പ്രസ് വൈകീട്ട് 5.40ന് പോയാൽ പിന്നെ വടകര ഭാഗത്തേക്ക് ആലപ്പുഴ-കണ്ണൂർ എക്സിക്യൂട്ടിവ് 9.25നാണ്. ദീർഘസമയം കോഴിക്കോട്ട് കാത്തിരുന്നാണ് രാത്രിയിൽ ട്രെയിൻ ലഭിക്കുക. ഈ ട്രെയിനുകളിലും യാത്രക്കാരുടെ തിരക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാരുടെ എണ്ണത്തിൽ വർധനയുണ്ടായിട്ടും അധിക കോച്ചോ പ്രത്യേക ട്രെയിനോ അനുവദിക്കാൻ റെയിൽവേയുടെ ഭാഗത്തുനിന്ന് നടപടികൾ ഉണ്ടാവുന്നില്ല.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.