വീണത് 'വിദ്യ'യാക്കി; കാലിന് പരിക്കേറ്റ വിദ്യ ബാലകൃഷ്ണെൻറ പ്രവർത്തനം വീട്ടിലിരുന്ന്
text_fieldsകോഴിക്കോട്: തെരഞ്ഞെടുപ്പ് തിരക്കിനിടെയുള്ള ഓട്ടപ്പാച്ചിലിലാണ് യൂത്ത് കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി വിദ്യ ബാലകൃഷ്ണന് അടിതെറ്റിയത്. കഴിഞ്ഞ പത്തു വർഷമായി കോർപറേഷൻ കൗൺസിലറായിരുന്ന വിദ്യ കോർപറേഷൻ ഓഫിസിലെ കോണിപ്പടിയിൽനിന്ന് താഴെവീണ് കാലിന് പരിക്കേൽക്കുകയായിരുന്നു. ഉത്തരവാദിത്തങ്ങളേറെയുള്ള തെരഞ്ഞെടുപ്പുകാലത്തെ വീഴ്ചയും 'വിദ്യ'യാക്കിയിരിക്കുകയാണ് വിദ്യ.
ഇത്തവണ മത്സരരംഗത്തില്ലെങ്കിലും പാർട്ടി ഏൽപ്പിച്ച ജോലികൾ ഏറെയുണ്ട്. നിലവിൽ വിദ്യ കൗൺസിലറായിരുന്ന ചേവായൂരിൽ ഇത്തവണ യു.ഡി. എഫ് സ്ഥാനാർഥി ഡോ. പി.എൻ. അജിതയാണ്. മേയർ സ്ഥാനാർഥി കൂടിയായ അജിതയുടെ വിജയത്തിനായി വീട്ടിലിരുന്നാണ് വിദ്യയുടെ പ്രവർത്തനം. വാർഡിലെ വോട്ടർമാരെയെല്ലാം ഫോണിൽ വിളിച്ചാണ് 'ഓപറേഷൻ'. ഉറച്ച വോട്ടുകളും ആടിക്കളിക്കുന്ന വോട്ടുകളുമെല്ലാം യു.ഡി.എഫ് പെട്ടിയിലാക്കാനാണ് 'വർക് ഫ്രം ഹോം' രീതിയിലുള്ള പ്രവർത്തനം. വാട്സ്ആപ്പും ഫേസ്ബുക്കും വഴിയും പ്രചാരണം സജീവമാണെന്ന് വിദ്യ പറഞ്ഞു. പ്രവർത്തകരെയും ഫോൺ വഴി ബന്ധപ്പെടുന്നു. കോവിഡ് കാലത്ത് ഓൺൈലൻ പ്രചാരണം ശക്തമാകുന്നതിനിടെയാണ് കാലിന് പരിക്കേറ്റതിനാൽ ഓൺലൈനിലേക്ക് മാറേണ്ടിവരുന്ന അവസ്ഥ. സുഖവിവരം അന്വേഷിച്ച് നേതാക്കളും പ്രവർത്തകരും ഇങ്ങോട്ടും വിളിക്കുന്നുണ്ട്.
ഡിവിഷനിലെ അഞ്ച് െസറ്റ് വോട്ടർപട്ടികയുമായി കോർപറേഷൻ ഓഫിസിെൻറ പടിയിറങ്ങിയപ്പോഴാണ് വീഴ്ച സംഭവിച്ചത്. രാഷ്ട്രീയപ്രവർത്തനം തുടങ്ങിയ ശേഷം ഇത്തരമൊരു വീഴ്ച ആദ്യമാണ്. ഒരു ദിവസം മാത്രമാണ് ഇത്തവണ പ്രചാരണത്തിനിറങ്ങിയത്. ഒന്നര മാസം വിശ്രമം നിർദേശിച്ചതാണെങ്കിലും നിർണായക സമയത്ത് അടങ്ങിയിരിക്കാൻ കഴിയില്ലെന്ന് ഈ നേതാവ് പറയുന്നു. പ്രവർത്തകരുടെ സഹായത്തോടെ ഡിവിഷനിലെ എല്ലാ പ്രദേശത്തും എത്താനാണ് ശ്രമം. വിമത സ്ഥാനാർഥി രംഗത്തുണ്ടെങ്കിലും യു.ഡി.എഫിെൻറ വിജയത്തെ ബാധിക്കില്ലെന്നും അവർ കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.