ശ്രീജിലയുടെ ജീവൻ രക്ഷിക്കാൻ ഗ്രാമം കൈകോർക്കുന്നു; ചികിത്സക്കു വേണ്ടത് 45 ലക്ഷം
text_fieldsഉള്ള്യേരി: ഗ്രാമ പഞ്ചായത്തിലെ കണയങ്കോട് അമ്പലമീത്തൽ ശ്രീജില (36) ജീവിതത്തിലേക്ക് തിരിച്ചുവരാൻ സുമനസ്സുകളുടെ കാരുണ്യം തേടുന്നു. 45 ലക്ഷത്തോളം രൂപ ചെലവുവരുന്ന ചികിത്സക്കായി ഒരു നാടൊന്നാകെ കൈകോർത്തുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്.
രണ്ടു കുട്ടികളുടെ മാതാവും കുടുംബശ്രീ അംഗവും സാമൂഹികപ്രവർത്തകയുമായ ശ്രീജിലയെ അർബുദം പിടികൂടിയത് ആറു വർഷം മുമ്പാണ്. കൂലിപ്പണിക്കാരനായ ഭർത്താവ് ബിജുവും ശ്രീജിലയുടെ വീട്ടുകാരും ഉള്ളത് വിറ്റുപെറുക്കിയും കടംവാങ്ങിയും 30 ലക്ഷത്തോളം ചികിത്സക്കായി ചെലവഴിക്കുകയും രോഗം പൂർണമായും ഭേദമായി ശ്രീജില ജീവിതത്തിലേക്ക് തിരികെ വരുകയും ചെയ്തിരുന്നു.
എന്നാൽ, വീണ്ടും രോഗബാധിതയായ ശ്രീജില ഇപ്പോൾ തലശ്ശേരി മലബാർ കാൻസർ കെയർ ആശുപത്രിയിൽ ചികിത്സയിലാണ്. മജ്ജ മാറ്റിവെക്കൽ ശസ്ത്രക്രിയ മാത്രമേ ഇനി പരിഹാരമായുള്ളൂ എന്നാണ് ഡോക്ടർമാർ അറിയിച്ചത്. അതും വളരെ അടിയന്തരമായി ചെയ്യുകയും വേണം. ശ്രീജിലക്ക് ചികിത്സസഹായം നൽകുന്നതിനായി എം.കെ. രാഘവൻ എം.പി, കെ.എം. സച്ചിൻദേവ് എം.എൽ.എ എന്നിവർ രക്ഷാധികാരികളായും ഉള്ള്യേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. അജിത ചെയർ പേഴ്സനായും സതീഷ് കന്നൂർ (9048852639) കൺവീനറായും ചികിത്സ സഹായ കമ്മിറ്റി രൂപവത്കരിച്ചു പ്രവർത്തിച്ചുവരുകയാണ്.
ശ്രീജിലയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള പ്രവർത്തനത്തിൽ സുമനസ്സുകൾ തുണയാകുമെന്ന പ്രതീക്ഷയിലാണ് കമ്മിറ്റി. എസ്.ബി.ഐ ഉള്ള്യേരി ശാഖയിൽ ഇതിനായി അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്. എ.സി നമ്പർ: 00000040321008962. ഐ.എഫ്.എസ്.സി: SBIN0071261, എസ്.ബി.ഐ ഉള്ള്യേരി ബ്രാഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.