Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightKozhikodechevron_rightപൊലീസുകാരനെ മർദിച്ച...

പൊലീസുകാരനെ മർദിച്ച പ്രതിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മറ്റ് മൂന്നു കേസുകൾ

text_fields
bookmark_border
പൊലീസുകാരനെ മർദിച്ച പ്രതിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മറ്റ് മൂന്നു കേസുകൾ
cancel
camera_alt

ഇ. അഭിനന്ദ്

വെള്ളിമാട്കുന്ന്: കോടതിയിൽ നിന്ന് പൊലീസിനെ ആക്രമിച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ച കേസിലെ പ്രതിയെ ചോദ്യം ചെയ്തപ്പോൾ തെളിഞ്ഞത് മറ്റ് മൂന്നു കേസുകൾ കൂടി. ഇരിങ്ങാട്ട് മീത്തൽ കാരാട്ട് താഴം കോണാട്ട് ഇ. അഭിനന്ദിനെ(21) ചോദ്യം ചെയ്തപ്പോഴാണ് 20ഓളം കേസുകളിൽ പ്രതിയായ അഭിനന്ദിന്‍റെ മറ്റ് പുതിയ മൂന്നു കേസുകൾക്കു കൂടി തുമ്പായത്. തൊണ്ടയാട് ആഴാംതൃക്കോവിൽ ക്ഷേത്രത്തിന്‍റെ ഭണ്ഡാരം കുത്തിത്തുറന്ന് 15,000 രൂപ മോഷ്ടിച്ചത്, കൊയിലാണ്ടിയിലെ സൂപ്പർ മാർക്കറ്റിലെ മോഷണം, പന്തലായനി ചൂരൽക്കാവ് ക്ഷേത്ര കവർച്ച എന്നീ കേസുകൾക്ക് കൂടി തുമ്പായെന്ന് ചേവായൂർ പൊലീസ് പറഞ്ഞു.

വയനാട്, കണ്ണൂർ, കോഴിക്കോട് ജില്ലകളിലാണ് ഇയാൾക്കെതിരെ കേസുള്ളത്. ചേവരമ്പലം അരുളപ്പാട് ദേവീക്ഷേത്രത്തിൽ ആഗസ്റ്റ് അഞ്ചിന് മോഷണം നടത്തിയതിന് ചേവായൂർ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. റിമാൻഡ് ചെയ്ത പ്രതിയെ കൂടുതൽ അന്വേഷണത്തിന് കസ്റ്റഡിയിൽ വാങ്ങാൻ ചൊവ്വാഴ്ച കോടതിയിലെത്തിച്ചപ്പോൾ രക്ഷപ്പെടാൻ ശ്രമിക്കുകയായിരുന്നു. പ്രതിയുടെ ആക്രമണത്തിൽ പൊലീസുകാരന് പരിക്കേറ്റിരുന്നു. കോടതിയിൽ ഹാജരാക്കുന്നതിനായി കൈവിലങ്ങ് ഊരിയപ്പോൾ പൊലീസുകാരനെ ആക്രമിച്ച് അഭിനന്ദ് ഓടി രക്ഷപ്പെടുകയായിരുന്നു. പൊലീസ് പിന്തുടർന്ന് കീഴടക്കി.

ചേവായൂർ പൊലീസ് ഇൻസ്പെക്ടർ എസ്. സജീവൻ, എസ്.ഐ സജി മാണിയാടത്ത്, എസ്.സി.പി. ഒ റഷീദ്, ഹോം ഗാർഡ് സുനിൽകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്. ലഹരിമരുന്നു മരുന്ന് ഉപയോഗവും വിൽപനയും പ്രതി നടത്തുന്നുണ്ടെന്നും പൊലീസ് പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsArrestKozhikode News
News Summary - When the suspect who beat up the policeman was interrogated, three other cases were revealed
Next Story