Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഅപകടത്തിൽ യുവാവിന്‍റെ...

അപകടത്തിൽ യുവാവിന്‍റെ മരണം: നിർത്താതെ പോയ ലോറി ഡ്രൈവർ അറസ്റ്റിൽ

text_fields
bookmark_border
അപകടത്തിൽ യുവാവിന്‍റെ മരണം: നിർത്താതെ പോയ ലോറി ഡ്രൈവർ അറസ്റ്റിൽ
cancel
camera_alt

ദസ്തഗിരി സാഹേബ്

നിലമ്പൂർ: വടപുറത്ത് ബൈക്കും ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ച അപകടത്തിൽ നിർത്താതെ പോയ ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. ഡ്രൈവറായ ആന്ധ്രപ്രദേശ് കർണൂൽ സ്വദേശി ദസ്തഗിരി സാഹേബിനെ (45) നിലമ്പൂർ പൊലീസ് ഇൻസ്പെക്ടർ പി. വിഷ്ണു അറസ്റ്റ് ചെയ്തു. കഴിഞ്ഞ മൂന്നിന് പുലർച്ച 1.10നാണ് കേസിനാസ്പദമായ സംഭവം. സുഹൃത്തിന്‍റെ കൂടെ ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന എരഞ്ഞിമങ്ങാട് സ്വദേശി ഷിനുവാണ് അപകടത്തിൽ മരിച്ചത്. മമ്പാട് ഭാഗത്തുനിന്ന് നിലമ്പൂരിലേക്ക് വരുകയായിരുന്ന ഇവരുടെ ബൈക്കിൽ ലോറി തട്ടുകയായിരുന്നു. ലോറിക്കടിയിലേക്ക് വീണ ഷിനുവിന്റെ ശരീരത്തിലൂടെ ലോറിയുടെ ചക്രം കയറിയിറങ്ങി. ലോറി മഞ്ചേരി ഭാഗത്തേക്ക് നിർത്താതെ ഓടിച്ചുപോയി. അതുവഴി വന്ന ആംബുലൻസിൽ നിലമ്പൂർ ജില്ല ആശുപത്രിയിലെത്തിച്ചപ്പോഴേക്കും ഷിനു മരിച്ചിരുന്നു. ബൈക്കോടിച്ച ചോക്കാട് സ്വദേശി റാഷിദ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു. നിലമ്പൂർ ഡിവൈ.എസ്.പി സാജു കെ. അബ്രഹാമിന്‍റെ നിർദേശപ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ച് നാടുകാണി മുതൽ മഞ്ചേരിവരെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിർത്താതെ പോയ ലോറി ആന്ധ്രപ്രദേശ് രജിസ്ട്രേഷനിലുള്ളതാണെന്ന് സൂചന ലഭിച്ചു. തുടർന്ന് ലോറി ഓണേഴ്സ് അസോസിയേഷൻ സഹായത്തോടെ വാഹന ഉടമയുമായി ബന്ധപ്പെട്ട് ലോറി നിലമ്പൂരിൽ എത്തിക്കുകയായിരുന്നു. ആന്ധ്രയിൽ നിന്ന് കേരളത്തിലേക്ക് അരിയുമായി എത്തിയതായിരുന്നു ലോറി. എൻ.പി. സുനിൽ, അഭിലാഷ് കൈപ്പിനി, കെ.ടി. ആഷിഫ് അലി, ടി. നിബിൻദാസ്, ജിയോ ജേക്കബ്, പ്രിൻസ്, സജേഷ് എന്നിവരും പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deathlorry driver arrested
News Summary - accident death: The lorry driver who did not stop was arrested
Next Story