Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightകാമറ ഫൈൻ വന്നു

കാമറ ഫൈൻ വന്നു

text_fields
bookmark_border
കാമറ ഫൈൻ വന്നു
cancel
camera_alt

ഗതാഗത നിയമലംഘനത്തിന് പിഴ ഈടാക്കുന്ന റോഡ് കാമറ സംവിധാനം പ്രവർത്തിച്ച് തുടങ്ങിയതോടെ ഹെൽമറ്റ് ധരിച്ച് യാത്ര ചെയ്യുന്ന ബൈക്ക് യാത്രികർ. മലപ്പുറം കുന്നുമ്മലിൽനിന്ന്

മലപ്പുറം: എ.ഐ കാമറകളിൽ പതിഞ്ഞ ചിത്രങ്ങൾ വെച്ച് ഗതാഗത നിയമലംഘനങ്ങൾക്കെതിരെയുള്ള നടപടികളിലേക്ക് മോട്ടോർ വാഹന വകുപ്പ് കടന്നു.

തിങ്കളാഴ്ച കണ്ടെത്തിയ 545 നിയമലംഘനങ്ങൾക്കെതിരെ പിഴ ഈടാക്കാനുള്ള നടപടികൾ ആരംഭിച്ചു. നിയമലംഘനം നടത്തിയ വാഹന ഉടമക്ക് എസ്.എം.എസ് നൽകും. തുടർന്ന്, ചലാൻ തയാറാക്കി ആർ.സി. ഉടമക്ക് അയച്ചുകൊടുക്കും. ചൊവ്വാഴ്ച വൈകീട്ട് അഞ്ചുവരെ റോഡിലെ കാമറയിൽ പതിഞ്ഞ ചിത്രങ്ങൾ പരിശോധിച്ചുവരികയാണ്. നിയമലംഘനമാണെന്ന് ഉറപ്പുവരുത്തിയ ശേഷമാകും തുടർനടപടികൾ.

കഴിഞ്ഞ രണ്ടു ദിവസവും ഇതര ജില്ലകളെ അപേക്ഷിച്ച് കുറവ് നിയമലംഘനങ്ങൾ ഉണ്ടായിട്ടുള്ളത് ജില്ലയിലാണ്. കൂടുതലും ഹെൽമെറ്റ്, സീറ്റ്ബെൽറ്റ് ധരിക്കാത്തതുമായി ബന്ധപ്പെട്ടതാണ്. ജില്ലയിൽ വിവിധ ഇടങ്ങളിലായി 49 കാമറകളാണ് സ്ഥാപിച്ചത്. കോട്ടക്കൽ പറമ്പിലങ്ങാടിയിലുള്ള ആർ.ടി.ഒ എൻഫോഴ്മെന്‍റ് വിഭാഗം ഓഫിസിനോട് ചേർന്നാണ് 24 മണിക്കൂർ കൺട്രോൾ റൂം പ്രവർത്തിക്കുന്നത്. ഇവിടെ പകലും രാത്രിയിലും കാമറയിൽപതിയുന്ന ചിത്രങ്ങൾ പരിശോധിക്കും. ഗതാഗത നിയമങ്ങൾ പാലിക്കാനുള്ള ജാഗ്രത യാത്രക്കാർക്കിടയിൽ വർധിച്ചതായി മോട്ടോർ വാഹന വകുപ്പ് അധികൃതർ പറയുന്നു.

ജില്ലയിൽ കാമറ സ്ഥാപിച്ച സ്ഥലങ്ങൾ

കൂട്ടുമൂച്ചി, നടുവട്ടം, കരിപ്പറമ്പ്, എടപ്പാൾ കാവിൽപ്പടി, പറമ്പിലങ്ങാടി, പെരുന്തല്ലൂർ, കടുങ്ങാത്തുകുണ്ട്, കുട്ടികളത്താണി, കൊട്ടപ്പുറം, പുലാമന്തോൾ, തിരൂർ താഴെപ്പാലം, കുളത്തൂർ ഓണപ്പുട, മൂന്നാക്കൽ, അമ്മിനിക്കാട് സ്കൂൾപ്പടി, മാനത്തുമംഗലം, താനൂർ നടക്കാവ്, പെരിന്തൽമണ്ണ, അങ്ങാടിപ്പുറം ജൂബിലി ജങ്ഷൻ, പടപ്പറമ്പ്, തടത്തിൽവളവ്, എടരിക്കോട്, കൊടക്കൽ, ചട്ടിപറമ്പ്, പുത്തൂർപാലം, പെരുന്തല്ലൂർ-രണ്ട്, മങ്കട വേരുംപുലാക്കൽ, കൂട്ടിലങ്ങാടി, നൂറാടിപ്പാലം, പരപ്പനങ്ങാടി, കുറ്റാളൂർ, ബിയ്യം കെ.കെ. ജങ്ഷൻ, മേൽമുറി കോണോംപാറ, മാറഞ്ചേരി, കൊളത്തുപറമ്പ്, കൊടക്കല്ല് കുന്നുംപുറം, പാണ്ടിക്കാട് പയ്യപ്പറമ്പ്, വായ്പ്പാറപ്പടി, മഞ്ചേരി തുറക്കൽ, വള്ളുവമ്പ്രം കാടപ്പടി, ചങ്ങരംകുളം, മഞ്ചേരി നെല്ലിപറമ്പ്, കോടങ്ങാട്, പുളിക്കൽ ആലുങ്ങൽ, വണ്ടൂർ നടുവത്ത് മൂച്ചിക്കൽ, എടവണ്ണ ചെറുമണ്ണ്, അരീക്കോട്, എടവണ്ണപ്പാറ, നിലമ്പൂർ ജനതപ്പടി, പാലുണ്ട.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:fineAI Camera
News Summary - AI Camera fine
Next Story