Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപ്രചാരണം...

പ്രചാരണം നിയമാനുസൃതമല്ലെങ്കിൽ പിടിവീഴും

text_fields
bookmark_border
പ്രചാരണം നിയമാനുസൃതമല്ലെങ്കിൽ പിടിവീഴും
cancel

മലപ്പുറം: തദ്ദേശ സ്വയംഭരണ സ്ഥാപന തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടികള്‍ നിയമാനുസൃതമായിരിക്കണമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷന്‍.

ലഘുലേഖകളും പോസ്റ്ററുകളും അച്ചടിക്കുന്നത് മുതല്‍ ദൃശ്യ-ശ്രാവ്യമാധ്യമങ്ങളില്‍ രാഷ്ട്രീയ കക്ഷികളും സ്ഥാനാര്‍ഥികളും പരസ്യം നല്‍കുന്നത് വരെയുള്ള മുഴുവന്‍ പ്രചാരണ പരിപാടികളും നിയമാനുസൃതമായിരിക്കണമെന്നാണ് നിഷ്്കര്‍ഷിക്കുന്നത്. ലഘുലേഖകളുടെയും പോസ്റ്ററുകളുടെയും പുറത്ത് അച്ചടിക്കുന്നയാളിെൻറയും പ്രസാധകെൻറയും പേരും മേല്‍വിലാസവും നിര്‍ബന്ധമാണ്.

അച്ചടിക്കുന്നതിന് മുമ്പായി പ്രസാധകനെ തിരിച്ചറിയുന്നതിനായി രണ്ടു പേര്‍ സാക്ഷ്യപ്പെടുത്തിയ നിശ്ചിത ഫോറത്തിലുള്ള പ്രഖ്യാപനം അച്ചടിക്കുന്നയാളിന് (പ്രസ്സ് ഉടമ) നല്‍കണം.

അച്ചടിച്ച ശേഷം മേല്‍പ്പറഞ്ഞ പ്രഖ്യാപനത്തോടൊപ്പം അച്ചടി രേഖയുടെ പകര്‍പ്പ് സഹിതം പ്രസ് ഉടമ നിശ്ചിത ഫോറത്തില്‍ ജില്ല തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന് കൈമാറണം.

തെരഞ്ഞെടുപ്പ് പരസ്യ ബോര്‍ഡുകള്‍, ബാനറുകള്‍ എന്നിവ സ്ഥാപിച്ചിട്ടുള്ളതും ഉയര്‍ത്തിയിട്ടുള്ളതും സംബന്ധിച്ച വിവരം വരണാധികാരിയെ നിശ്ചിത ഫോറത്തില്‍ അറിയിക്കുകയും വേണം.

പത്രം, ടെലിവിഷന്‍, റേഡിയോ, സമൂഹ മാധ്യമങ്ങള്‍ തുടങ്ങിയ മാധ്യമങ്ങളില്‍ പരസ്യം നല്‍കുമ്പോള്‍ നിയമപരമായ നിബന്ധനകള്‍ പാലിക്കണം.

അപകീര്‍ത്തികരമായ പ്രചാരണങ്ങള്‍ പാടില്ല. വാഹനങ്ങളില്‍ ലൗഡ് സ്പീക്കര്‍ ഘടിപ്പിച്ചോ മറ്റ് തരത്തിലോ മാറ്റങ്ങള്‍ വരുത്തണമെങ്കില്‍ അത് മോട്ടോര്‍ വാഹന ആക്ടും മറ്റ് നിയമങ്ങളും കര്‍ശനമായി പാലിച്ചായിരിക്കണം.

ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ആവശ്യമായ അനുമതി വാങ്ങിയ ശേഷം മാത്രമേ വാഹനങ്ങളില്‍ രൂപമാറ്റം വരുത്തി പ്രത്യേക പ്രചാരണ വാഹനമായോ വിഡിയോ പ്രചാരണ വാഹനമായോ ഉപയോഗിക്കാന്‍ പാടുള്ളൂ.

റോഡുകള്‍ ഉള്‍പ്പെടെ പൊതുസ്ഥലങ്ങളിലും പോസ്റ്ററുകളും ബാനറുകളും ചുമരെഴുത്തുകളും അനുവദനീയമല്ല. സ്വകാര്യ വ്യക്തികളുടെ സ്ഥലം ഇതിനായി ഉപയോഗപ്പെടുത്തുകയാണെങ്കില്‍ അവരുടെ അനുമതിയോടെയാകണം.

ഇതിനെല്ലാം വിപരീതമായി പ്രവര്‍ത്തിച്ചാല്‍ അത് ആറുമാസം വരെയുള്ള തടവ് ശിക്ഷയോ 2000 രൂപ പിഴയോ ചുമത്താവുന്ന കുറ്റമാണ്. അല്ലെങ്കില്‍ തടവും പിഴയും ലഭിച്ചേക്കാം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:election campaignCandidatesPanchayat election 2020
Next Story