Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightവലിയങ്ങാടി...

വലിയങ്ങാടി പഴയതോട് സംരക്ഷണ ഭിത്തിയിൽ വിള്ളൽ കരാറുകാരൻ സ്വന്തം ചെലവിൽ പുതുക്കിപ്പണിയുമെന്ന് അധികൃതർ

text_fields
bookmark_border
വലിയങ്ങാടി പഴയതോട് സംരക്ഷണ ഭിത്തിയിൽ വിള്ളൽ കരാറുകാരൻ സ്വന്തം ചെലവിൽ പുതുക്കിപ്പണിയുമെന്ന് അധികൃതർ
cancel
camera_alt

വിള്ളൽ രൂപപ്പെട്ട വലിയങ്ങാടി പഴയതോട് സംരക്ഷണ ഭിത്തി

മലപ്പുറം: പുതുതായി നിർമിച്ച വലിയങ്ങാടി പഴയതോട് സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗത്ത് കനത്ത മഴ പെയ്തതോടെ വിള്ളൽ രൂപപ്പെട്ടു. അടിയന്തരമായി പ്രശ്നം പരിഹരിക്കാൻ കരാറുകാരന് നഗരസഭയുടെ നിർദേശം. നഗരസഞ്ചയം പദ്ധതിയിൽ രണ്ട് മാസം മുമ്പ് നിർമിച്ച സംരക്ഷണ ഭിത്തിയുടെ ഒരു ഭാഗത്താണ് വിള്ളൽ രൂപപ്പെട്ടത്. വെള്ളം ഒഴുകിപ്പോകാൻ കൃത്യമായ സംവിധാനം ഒരുക്കാത്തതാണ് വിള്ളലിന് കാരണമെന്ന് അധികൃതർ നടത്തിയ പ്രാഥമിക പരിശോധന കണ്ടെത്തിയത്. വിള്ളൽ രൂപപ്പെട്ട ഭാഗത്തെ ഭിത്തികൾ ഒരു മാസത്തിനകം കരാറുകാരൻ സ്വന്തം ചെലവിൽ പുനഃസ്ഥാപിക്കാൻ നഗരസഭ നിർദേശം നൽകി.

നിലവിൽ 30 മീറ്റർ നീളത്തിൽ ഓരോ ഭാഗങ്ങളായാണ് സംരക്ഷണ ഭിത്തികൾ നിർമിച്ചിരിക്കുന്നത്. ഇതിൽ ഒരു ഭിത്തിയുടെ ഭാഗത്താണ് വിള്ളൽ കണ്ടെത്തിയിരിക്കുന്നത്.

നഗരസഞ്ചയം പദ്ധതിയിൽ രണ്ട് മാസംമുമ്പ് നിർമിച്ച സംരക്ഷണ ഭിത്തികളാണ് ഒരു മഴ പെയ്തപ്പോഴേക്കും വിണ്ടത്. രണ്ട് കോടി രൂപ ചെലവാക്കിയാണ് പദ്ധതി പൂർത്തീകരിച്ചത്. തോട് നവീകരണ ഭാഗമായി ഫെബ്രുവരിയിൽ തുടങ്ങിയ പണിയാണ് രണ്ട് മാസം കൊണ്ട് പൂർത്തീകരണ ഘട്ടത്തിൽ എത്തി നിൽക്കുന്നതിനിടെ വിണ്ടത്. ആദ്യഘട്ടത്തിൽ വലിയങ്ങാടിയിൽനിന്ന് 275 മീറ്റർ ദൂരത്തിൽ കല്ലാപാറ വരെയാണ് നിർമാണം പൂർത്തിയാക്കിയത്. പ്രശ്നം പരിഹരിക്കാൻ നടപടി തുടങ്ങിയതായി നഗരസഭ അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:contractorrenovation workValiyangadi old protection wall
News Summary - Crack in Valiyangadi old protection wall, contractor The authorities said that renovation work will be done at the final cost.
Next Story