Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightഓണവിപണിയിൽ...

ഓണവിപണിയിൽ അളവുതൂക്ക വിഭാഗം പരിശോധന : 30 കേസ്; 1.12 ലക്ഷം രൂപ പിഴ

text_fields
bookmark_border
fine
cancel

മഞ്ചേരി: ഓണ വിപണിയിലെ വിലക്കയറ്റവും അളുവുതൂക്ക ക്രമക്കേടുകളും തടയുന്നതിന്റെ ഭാഗമായി ജില്ല അളവുതൂക്ക വിഭാഗം നടത്തിയ പരിശോധനയിൽ 30 കേസുകൾ രജിസ്റ്റർ ചെയ്തു. ക്രമക്കേടുകൾ നടത്തിയ സ്ഥാപനങ്ങൾക്ക് 1,12,000 രൂപ പിഴ ചുമത്തി.

രണ്ടുദിവസങ്ങളിലായി 182 സ്ഥാപനങ്ങളിലാണ് പരിശോധന നടത്തിയത്. മുദ്ര പതിപ്പിക്കാത്ത അളവുതൂക്ക ഉപകരണങ്ങൾ വ്യാപാരാവശ്യത്തിന് ഉപയോഗിക്കുക, പാക്കേജുകളിൽ നിയമാനുസൃത പ്രഖ്യാപനങ്ങൾ രേഖപ്പെടുത്താതിരിക്കുക, രേഖപ്പെടുത്തിയ എം.ആർ.പിയേക്കാൾ കൂടുതൽ ഈടാക്കുക, രേഖപ്പെടുത്തിയ അളവ്, തൂക്കം, എണ്ണം എന്നിവയേക്കാൾ കുറവായി ഉൽപന്നം പാക്ക് ചെയ്യുക, പാക്ക് ചെയ്യാത്ത ഉൽപന്നങ്ങൾ തൂക്കത്തിൽ/ അളവിൽ കുറവായി വിൽപന നടത്തുക മുതലായ ക്രമക്കേടുകളാണ് പരിശോധനക്ക് വിധേയമാക്കുന്നത്.

പരിശോധന 28 വരെ തുടരും. ഡെപ്യൂട്ടി കൺട്രോളർ സുജ എസ്. മണി, അസിസ്റ്റന്റ് കൺട്രോളർ യൂജിൻ പസിൽ, ഇൻസ്പെക്ടർമാരായ കെ.കെ. അബ്ദുൽ കരീം, എം.ജി. ഉമ, സജീവ് കുമാർ, കെ. വാസുദേവൻ, കെ. മോഹനൻ, പി. നാരായണൻ, ബി. മണികണ്ഠൻ, ടി.പി. അബ്ദുൽ ഹഫൂവ്, പി.വി. ബിജോയ്, സി.പി. ചന്ദ്രൻ എന്നിവർ പരിശോധനക്ക് നേതൃത്വം നൽകി. ക്രമക്കേടുകൾ മഞ്ചേരി ഡെപ്യൂട്ടി കൺട്രോൾ ഓഫിസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലെ 0483 2766157 എന്ന നമ്പറിലേക്ക് അറിയിക്കാവുന്നതാണെന്ന് ലീഗൽ മെട്രോളജി അധികൃതർ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Onam Market
News Summary - Examination of weighing department in Onam Market : 30 cases; 1.12 lakh as fine
Next Story