ഉരുള്‍പൊട്ടൽ ഭീഷണി: പോത്തുകല്ലില്‍ ജിയോളജിക്കല്‍ സര്‍വേ സംഘം പരിശോധന നടത്തി
text_fieldsഎടക്കര: പോത്തുകല്‍, കുറുമ്പലങ്ങോട് വില്ലേജ് പരിധികളിലെ പ്രദേശങ്ങളില്‍ ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തി. 2019 ആഗസ്റ്റിലുണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് ജനങ്ങള്‍ ഭീതിയോടെ കഴിഞ്ഞിരുന്ന പ്രദേശങ്ങളിലാണ് മണ്ണ് പര്യവേക്ഷണ മണ്ണ് സംരക്ഷണ വകുപ്പ്, ജിയോളജി വിഭാഗം അധികൃതര്‍ പരിശോധന നടത്തിയത്.
ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം സര്‍ക്കാര്‍ നിര്‍ദേശ പ്രകാരം ജിയോളജി വകുപ്പ് ഉദ്യോഗസ്ഥര്‍ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളില്‍ പരിശോധന നടത്തുകയും വാസയോഗ്യമല്ലാത്ത ഭാഗങ്ങളെക്കുറിച്ച് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിരുന്നു.
വാസയോഗ്യമല്ലെന്ന് കെണ്ടത്തിയ പ്രദേശങ്ങളിലെ കുടുംബങ്ങളുടെ പുനരധിവാസത്തിന് സര്‍ക്കാര്‍ പത്ത് ലക്ഷം രൂപ അനുവദിച്ചിരുന്നു. എന്നാല്‍, അന്നത്തെ പരിശോധന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടാതിരുന്ന മേഖലയിലെ ജനങ്ങള്‍ ആശങ്കകള്‍ അകറ്റണമെന്ന് കാണിച്ച് കോടതിയെ സമീപിച്ചിരുന്നു. മുഖ്യമന്ത്രി, ജില്ല ഭരണകൂടം അടക്കമുള്ളവര്‍ക്ക് നിവേദനവും സമര്‍പ്പിച്ചു. തുടര്‍ന്നാണ് ജിയോളജിസ്റ്റ് സുബേഷ് തൊട്ടിയില്‍, ജില്ല സോയില്‍ കണ്‍സര്‍വേഷന്‍ ഓഫിസര്‍ സൗദ നാലകത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയത്.
പോത്തുകല്‍ പഞ്ചായത്തിലെ പോത്തുകല്‍, കുറുമ്പലങ്ങോട് വില്ലേജ് പരിധിയിലെ പാതാര്‍, അതിരുവീട്ടി, മലാംകുണ്ട്, മരുകാഞ്ഞിരം, കവളപ്പാറ പ്രദേശങ്ങളില്‍ സംഘം സന്ദര്‍ശിച്ചു.
പോത്തുകല്‍, കുറുമ്പലങ്ങോട് വില്ലേജ് പരിധികളിൽപെട്ട നിരവധി ഫയലുകളില്‍ ഒന്ന് മാത്രമാണ് തങ്ങള്‍ക്ക് ലഭിച്ചതെന്നും ഇതിലെ 35 കുടുംബങ്ങള്‍ അടക്കം 62 കുടുംബങ്ങളാണ് ജിയോളജി സംഘത്തിെൻറ അന്വേഷണ പരിധിയിലുള്ളതെന്നും ജിയോളജിസ്റ്റ് സുബേഷ് തൊട്ടിയില്‍ പറഞ്ഞു. സോയില്‍ കണ്‍സര്‍വേഷന്‍ വര്‍ക്ക് സൂപ്രണ്ട് ജസീം, മിനറല്‍ റവന്യൂ ഇന്‍സ്പെക്ടര്‍ പ്രവീണ്‍കുമാര്‍, പോത്തുകല്‍ സ്പെഷല്‍ വില്ലേജ് ഓഫിസര്‍ ശ്രീനിവാസന്, വില്ലേജ് ഫീല്‍ഡ് അസിസ്റ്റൻറ് സതീശന് എന്നിവരടങ്ങിയ സംഘമാണ് പരിശോധനയില്‍ പങ്കെടുത്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.