Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightപൈതൃക മ്യൂസിയം...

പൈതൃക മ്യൂസിയം പെരുവഴിയിലേക്ക്

text_fields
bookmark_border
പൈതൃക മ്യൂസിയം പെരുവഴിയിലേക്ക്
cancel
camera_alt

പടിഞ്ഞാറ്റുമുറി ബി.എഡ് സെന്ററിലെ പൈതൃക മ്യൂസിയം

പടിഞ്ഞാറ്റുമുറി: പത്തുവർഷത്തിലേറെ നീണ്ട കഠിന പരിശ്രമത്തിന്റെ ഫലമായി കാലിക്കറ്റ് യൂനിവേഴ്സിറ്റി മലപ്പുറം പടിഞ്ഞാറ്റുമുറി ബി.എഡ് കോളജിൽ പ്രിൻസിപ്പൽ ഗോപാലൻ മങ്കട തയാറാക്കിയ പൈതൃക മ്യൂസിയം കോളജിൽനിന്ന് നീക്കം ചെയ്യാൻ നിർബന്ധിതമാകുന്നു. കോളജ് നവീകരണ ഭാഗമായി സ്ഥലപരിമിതി മൂലമാണ് പൈതൃക മ്യൂസിയം ഒഴിവാക്കുന്നത്. പഴയ തലമുറയെയും പുതിയ തലമുറയെയും ബന്ധിപ്പിക്കുന്ന, കാർഷിക സംസ്കാര ശേഷിപ്പുകളായ ഏത്തക്കൊട്ട, കലപ്പ, ഉരൽ, ഉലക്ക, കുന്താണി, മെതിയടി, വെള്ളിക്കോൽ, പാതാളക്കരണ്ടി, അത്താണി, കഞ്ഞിക്കുഴി തുടങ്ങി മുന്നൂറോളം വസ്തുക്കൾ മ്യൂസിയത്തിലുണ്ട്. കൂടാതെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽനിന്ന് ശേഖരിച്ച ഇരുനൂറിലധികം കല്ലുകളടങ്ങിയ മ്യൂസിയവും പ്രിൻസിപ്പൽ സ്വന്തമായി നിർമിച്ച ദാരുവേരു ശിൽപങ്ങളും ശേഖരത്തിലുണ്ട്. ഏറെ വർഷത്ത അധ്വാനം കൊണ്ട് ഉണ്ടാക്കിയെടുത്ത ഈ കലവറ എങ്ങോട്ട് മാറ്റും എന്നറിയാതെ സങ്കടപ്പെടുകയാണ് ഗോപാലൻ മാഷ്.

ഓരോ വർഷവും ആയിരത്തിലധികം സ്കൂൾ വിദ്യാർഥികളും ചരിത്രകുതുകികളായ പൊതുജനങ്ങളും മ്യൂസിയം സന്ദർശിച്ച് വിവരങ്ങൾ ശേഖരിക്കാറുണ്ട്. മ്യൂസിയം, മലബാർ ഹെറിറ്റേജ് മ്യൂസിയം എന്ന പേരിൽ പൊതുസംവിധാനത്തിന്കീഴിൽ കൊണ്ടുവരുവാൻ ശ്രമിച്ചുവെങ്കിലും ഫലം കണ്ടില്ല. മ്യൂസിയം വരും തലമുറകൾക്കുവേണ്ടി കാത്തുസൂക്ഷിക്കാൻ താൽപര്യമുള്ളവർ രംഗത്തുവന്ന് സഹകരിക്കണമെന്നാണ് ഗോപാലൻ മാഷിന്റെ ആവശ്യം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:highwayHeritage Museum
News Summary - Heritage Museum to the highway
Next Story