Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightKaruvarakunduchevron_rightകാടുകയറാതെ...

കാടുകയറാതെ കടുവ; തിങ്കളാഴ്ചയും തൊഴിലാളികൾ കണ്ടു

text_fields
bookmark_border
കാടുകയറാതെ കടുവ; തിങ്കളാഴ്ചയും തൊഴിലാളികൾ കണ്ടു
cancel
camera_alt

തിങ്കളാഴ്ചയും കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് ജീവനക്കാർ കുണ്ടോടയിൽ

പരിശോധിക്കുന്നു

കരുവാരകുണ്ട്: കുണ്ടോട എസ്റ്റേറ്റിൽ ഞായറാഴ്ച ഇര തേടിയെത്തിയ കടുവ കാടുകയറിയില്ല. തിങ്കളാഴ്ച രാവിലെയും തൊഴിലാളികൾ എസ്റ്റേറ്റിൽ കടുവയെ കണ്ടു.

വിവരമറിഞ്ഞ് സ്ഥലത്തെത്തി പരിശോധന നടത്തിയ വനപാലകരും നിലമ്പൂർ ആർ.ആർ.ടിയും കൂട് സ്ഥാപിക്കാൻ ശ്രമം തുടങ്ങി. ഞായറാഴ്ചയാണ് കുണ്ടോട എസ്റ്റേറ്റ് റോഡിൽ ചൂളിമ്മൽ ജെയിംസിെൻറ വീടിന് സമീപത്തെ കൊക്കോ തോട്ടത്തിൽ കടുവയെ കണ്ടത്. പന്നിയെ വേട്ടയാടിപ്പിടിച്ച കടുവ കാടുകയറി എന്ന വിശ്വാസത്തിൽ തിങ്കളാഴ്ച രാവിലെ എസ്റ്റേറ്റിലെത്തിയ തൊഴിലാളികളാണ് വീണ്ടും കടുവയെ കണ്ടത്. ബറോഡ എസ്റ്റേറ്റിന് സമീപത്തെ കരിങ്കൽ ക്വാറിയിലും നാട്ടുകാർ ഇതിനെ കണ്ടു.

പരിശോധന നടത്തിയ വനംവകുപ്പ് ജീവനക്കാർ കടുവയുടെ കാൽപാടുകളും കാട്ടുപന്നിയുടെ ജഡാവശിഷ്ടവും കണ്ടെത്തി. പ്രായാധിക്യം ബാധിച്ച ആൺ കടുവയാണെന്നാണ് കണ്ടവർ പറയുന്നത്. വേട്ടയാടാൻ കഴിയാത്തതിനാൽ ഇത് ജനവാസ മേഖലയിൽ തന്നെ തമ്പടിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്. ഡി.എഫ്.ഒയിൽനിന്ന് നിർദേശം ലഭിക്കുന്ന മുറക്ക് കൂട് സ്ഥാപിക്കുമെന്ന് ഡെപ്യൂട്ടി റേഞ്ചർ ടി. രാമദാസൻ പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:tigerkaruvarakkundu
News Summary - A village in fear of the tiger
Next Story