കരിപ്പൂർ വിമാനദുരന്തം: പകുതി കാലുമായി ജോലി ചെയ്യാനാകില്ല, കൺമുന്നിൽ ചെറിയമ്മയുടെ മരണം; മനോജിന് വാക്കുകൾ മുറിഞ്ഞു
text_fieldsഅപകടത്തിൽ
പരിക്കേറ്റ അഷ്റഫിനൊപ്പം മനോജ്കുമാർ
കൊണ്ടോട്ടി: സാരമായി പരിക്കേറ്റ പൊന്നാനി സ്വദേശി മനോജ്കുമാറിന് തൊട്ടടുത്തിരുന്ന ചെറിയമ്മയുടെ മരണമാണ് കാണേണ്ടിവന്നത്. ദുബൈയിൽ ജോലി ചെയ്യുകയായിരുന്ന മക്കളുടെ അടുത്തുനിന്നാണ് ചെറിയമ്മയായ തിരൂർ സ്വദേശി ശാന്ത വന്നിരുന്നത്. ഇരുവർക്കും വിമാനത്തിെൻറ പിന്നിൽ രണ്ടാം നിരയിൽ തൊട്ടടുത്താണ് സീറ്റ് ലഭിച്ചത്. ആരൊെക്കയോ വന്ന് ആദ്യം ചെറിയമ്മയെ എടുത്തുകൊണ്ടുപോയി. മരണനിമിഷം പറയുമ്പോൾ മനോജിന് വാക്കുകൾ മുറിഞ്ഞു.
രണ്ടര മണിക്കൂറിനു ശേഷം കട്ടർ ഉപയോഗിച്ച് വെട്ടിപ്പൊളിച്ചാണ് മനോജിനെ പുറത്തെത്തിച്ചത്. രണ്ട് കാലും മുറിഞ്ഞ മനോജ് ജീവിതം തുന്നിച്ചേർക്കാൻ വീണ്ടും പ്രവാസത്തേക്ക് മടങ്ങാനിരിക്കുകയാണ്. പകുതി കാലുമായി ജോലി ചെയ്യാനാകില്ല. ഡ്രൈവിങ് ജോലി ചെയ്തെങ്കിലും ജീവിതം പച്ചപിടിപ്പിക്കണം -മനോജ് കുമാർ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.