മഞ്ചേരി മെഡി. കോളജിൽ മെഡിസിൻപ്രവേശനം; അശ്വതിക്കിത് സ്വപ്നസാഫല്യം
text_fieldsകരുവാരകുണ്ട്: പരിമിതികളോട് പടവെട്ടിയ അശ്വതി ഇപ്പോൾ ആത്മവിശ്വാസത്തിെൻറ അടയാളമാണ്. കേന്ദ്ര അലോട്ട്മെൻറിൽ മഞ്ചേരി മെഡിക്കൽ കോളജിൽ മെഡിസിന് പ്രവേശനം നേടിയിരിക്കുകയാണ് കൈകാലുകൾക്ക് ശേഷിക്കുറവുള്ള ഈ പ്രതിഭ. കരുവാരകുണ്ട് കക്കറയിലെ പള്ളിക്കുത്ത് മുരളീധരെൻറ മകളാണ്. പ്രവേശന പരീക്ഷയിൽ കേരളത്തിലെ പ്രത്യേക പരിഗണന വിഭാഗത്തിൽ പതിനേഴാം റാങ്കുകാരിയായിരുന്നു ഈ മിടുക്കി. എന്നാൽ, മെഡിക്കൽ ബോർഡിന് മുന്നിൽ ഹാജരായില്ലെന്ന കാരണം പറഞ്ഞ് അശ്വതിയെ പട്ടികയിൽനിന്ന് ഒഴിവാക്കി.
പത്ര അറിയിപ്പ് ഇവർ കണ്ടിരുന്നില്ല. തുടർന്ന് ദേശീയ വിദ്യാഭ്യാസ മേൽനോട്ട സമിതി അംഗം എ. വിനോദ് വിഷയത്തിൽ ഇടപെടുകയും എൻട്രൻസ് കമീഷണർക്കും കേന്ദ്ര ആരോഗ്യ മന്ത്രിക്കും കത്തയക്കുകയും ചെയ്തു. അങ്ങനെയാണ് നാടിനടുത്തുള്ള മഞ്ചേരി മെഡിക്കൽ കോളജിൽ പ്രവേശനം നൽകിയുള്ള അറിയിപ്പ് ലഭിച്ചത്.
അശ്വതിയുടെ ജനനത്തോടെ അമ്മ മരിച്ചിരുന്നു. ശാരീരിക-കുടുംബപരമായ വെല്ലുവിളികൾക്കിടയിലായിരുന്നു പഠനം. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ മികച്ച വിജയം നേടിയ അശ്വതി പാട്ടുകാരിയും മികച്ച വായനക്കാരിയുമാണ്. അധ്യാപകരും ചെറിയച്ഛനടക്കമുള്ള കുടുംബവുമാണ് അശ്വതിയുടെ നേട്ടത്തിന് പിന്നിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.