ഗൗരി ലക്ഷ്മിക്ക് ബസുടമകൾ വിഷുക്കൈനീട്ടമായി നൽകിയത് 11 ലക്ഷം
text_fieldsബസുടമകളും ജീവനക്കാരും നടത്തിയ കാരുണ്യയാത്രയിലൂടെ സമാഹരിച്ച 11 ലക്ഷം രൂപ ഗൗരി ലക്ഷ്മിക്ക് കൈമാറാനായി ഷൊർണൂരിലെ വീട്ടിലെത്തിയപ്പോൾ
മഞ്ചേരി: സ്പൈനൽ മസ്കുലർ അട്രോഫി ബാധിച്ച ഷൊർണൂരിലെ ഗൗരി ലക്ഷ്മിക്ക് മഞ്ചേരിയിൽനിന്ന് വിഷുക്കൈനീട്ടം നൽകി ബസുടമകളും ജീവനക്കാരും. കാരുണ്യയാത്രയിലൂടെ സമാഹരിച്ച 11 ലക്ഷം രൂപയാണ് ഉടമകൾ വീട്ടിലെത്തി കുടുംബത്തെ ഏൽപ്പിച്ചത്. മഞ്ചേരി-കോഴിക്കോട് റൂട്ടിലോടുന്ന 52 സ്വകാര്യ ബസുകളാണ് ഒരുദിവസത്തെ മുഴുവൻ വരുമാനവും ചികിത്സക്കായി നൽകിയത്. യാത്രക്കാരുടെ സഹകരണം കൂടിയായതോടെയാണ് വലിയ തുക പിരിച്ചെടുക്കാനായത്. ബസ് തൊഴിലാളികളുടെ കൂലിയും ഇതിലേക്ക് നൽകി.
ഷൊർണൂരിലെ ലിജു-നിത ദമ്പതികളുടെ മകൾ ഒന്നര വയസ്സുകാരി ഗൗരി ലക്ഷ്മിയാണ് ജീൻ തെറപ്പി ചെയ്യാനായി സുമനസ്സുകളുടെ കനിവ് തേടുന്നത്. 16 കോടി രൂപയാണ് ചികിത്സ ചെലവ് പ്രതീക്ഷിക്കുന്നത്. ബസ് ഓണേഴ്സ് മഞ്ചേരി യൂനിറ്റ് ജോയന്‍റ് സെക്രട്ടറി നിർമൽ പാലക്കൽ, ഷിഹാബ് പൂളാസ്, ഷഫീഖ്, നിയാസ് ചാലിയാർ, ബസ് കേരള കൂട്ടായ്മ ഭാരവാഹി വി. മുസമ്മിൽ, തൊഴിലാളികളായ കുട്ടൻ, പി. ഷാജഹാൻ എന്നിവർ സംബന്ധിച്ചു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.