വീട്ടിൽ ഒളിപ്പിച്ച 235 കിലോ ചന്ദനത്തടികൾ പിടികൂടി
text_fieldsനിലമ്പൂർ: മഞ്ചേരിക്ക് സമീപം പുല്ലാര വളമംഗലത്ത് വനം ഫ്ലയിങ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ വീട്ടിൽനിന്ന് 235 കിലോഗ്രാം ചന്ദനം പിടിച്ചെടുത്തു. വീട്ടുടമക്കെതിരെ കേസെടുത്തു. വലിയകത്ത് അലവിക്കെതിരെയാണ് കേസെടുത്തത്.
വീട് കേന്ദ്രീകരിച്ചു ചന്ദനം ഇടപാട് നടത്തുന്നതായി ഡി.എഫ്.ഒമാരായ വി.പി. ജയപ്രകാശ് (ഫ്ലയിങ് സ്ക്വാഡ്), പി. കാർത്തിക് എന്നിവർക്കു ലഭിച്ച രഹസ്യവിവരത്തെത്തുടർന്ന് മൂന്നുദിവസം നടത്തിയ നിരീക്ഷണത്തിനു ശേഷം ഞായറാഴ്ച രാവിലെ 11.30നാണ് റേഞ്ച് ഓഫിസർ വി. വിനോജ് കുമാറിന്റെ നേതൃത്വത്തിൽ പരിശോധന തുടങ്ങിയത്.
അടുക്കളയിൽ അടുപ്പിനുസമീപം ഉൾപ്പെടെ വീട്ടിലും പരിസരത്തും പലഭാഗങ്ങളിൽ സൂക്ഷിച്ച 12 ചാക്ക് ചന്ദനമുട്ടികൾ, ചീളുകൾ, വേരുകൾ എന്നിവ കണ്ടെടുത്തു. അലവിയെ പിടികൂടിയിട്ടില്ല. എസ്.എഫ്.ഒ പി.കെ. വിനോദ്, എൻ.പി. പ്രദീപ് കുമാർ, പി. അനിൽകുമാർ, എൻ. സത്യരാജ്, ടി. ബെൻസീറ, ടി.പി. രതീഷ്, റിസർവ് ഫോഴ്സ് ഡെപ്യൂട്ടി റേഞ്ചർ വി. രാജേഷ്, ഷറഫുദ്ദീൻ എന്നിവർ പരിശോധനയിൽ പങ്കെടുത്തു. കേസ് തുടരന്വേഷണത്തിന് കൊടുമ്പുഴ ഫോറസ്റ്റ് സ്റ്റേഷന് കൈമാറി.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.