പള്ളിക്കെതിരെ പരാതി നൽകിയെന്ന പ്രചാരണം വ്യാജം –സി.പി.എം
text_fieldsപരപ്പനങ്ങാടി (മലപ്പുറം): വള്ളിക്കുന്ന് മുദ്ധിയം ബീച്ചിലെ മുസ്ലിം പള്ളി കെട്ടിടം അനധികൃതമാണെന്ന് ചൂണ്ടിക്കാട്ടി സി.പി.എം പ്രവർത്തകൻ ആർ.ഡി.ഒക്ക് പരാതി നൽകിയെന്ന വ്യാജ പ്രചാരണത്തിനെതിരെ നടപടി വേണമെന്ന് സി.പി.എം നേതാക്കൾ വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. സി.പി.എം പ്രവർത്തകെൻറ പേരിൽ കള്ള പരാതി നൽകിയവരെ പിടികൂടണമെന്നും വസ്തുത മനസ്സിലാക്കാതെയാണ് ആർ.ഡി.ഒ മുന്നോട്ടുപോകുന്നതെന്നും അരിയല്ലൂർ ലോക്കൽ കമ്മിറ്റി പറഞ്ഞു. വിശ്വാസികൾക്കിടയിൽ തെറ്റിദ്ധാരണ പരത്താനാണ് ശ്രമം.
താനോ പാർട്ടിയോ പള്ളിക്കെതിരെ ആർക്കും പരാതി നൽകിയിട്ടില്ലെന്നും വ്യാജ പരാതി നൽകിയവരെ മാതൃകപരമായി ശിക്ഷിക്കണമെന്നും പി. വിനീഷ് പറഞ്ഞു. വ്യാജപ്രചാരണത്തെത്തുടർന്ന് സമൂഹ മാധ്യമങ്ങളിലൂടെ ജീവനുനേരെ ഭീഷണിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഒപ്പ് പോലും വെക്കാത്ത ഒരു പേപ്പറിൽ കിട്ടിയ പരാതിയിൽ പൊലീസ്, റവന്യൂ നടപടികൾക്ക് ശിപാർശ ചെയ്ത ആർ.ഡി.ഒയുടെ സമീപനം ദുരൂഹമാണെന്ന് സി.പി.എം നേതാക്കൾ ആരോപിച്ചു. മുഖ്യമന്ത്രി, റവന്യൂ മന്ത്രി, ഡി.ജി.പി, ജില്ല കലക്ടർ, എസ്.പി, തഹസിൽദാർ എന്നിവർക്ക് പരാതി നൽകി. ലോക്കൽ സെക്രട്ടറി പി. വിനയൻ, കെ.പി. കബീർ, എ.കെ. പ്രബീഷ് എന്നിവർ വാർത്തസമ്മേളനത്തിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.