Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPerinthalmannachevron_rightബാലികക്ക് പീഡനം:...

ബാലികക്ക് പീഡനം: പ്രതിക്ക് 40 വർഷം കഠിനതടവും പിഴയും

text_fields
bookmark_border
Sexual Assault case
cancel
camera_alt

മുഹമ്മദ് മുസ്തഫ

പെരിന്തൽമണ്ണ: ഏഴു വയസ്സുകാരിയെ പീഡനത്തിനിരയാക്കിയ കേസിൽ 50 വയസ്സുകാരന് 40 വർഷം കഠിനതടവും ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. കൽപകഞ്ചേരി തുവ്വക്കാട് കന്മനം കൊടുവട്ടത്ത് വീട്ടിൽ മുഹമ്മദ് മുസ്തഫയെയാണ് (50) പെരിന്തൽമണ്ണ പോക്സോ സ്പെഷൽ കോടതി ജഡ്ജി എസ്. സൂരജ് ശിക്ഷിച്ചത്. 2021 ജനുവരി 11നാണ് സംഭവം. രക്ഷിതാക്കളുടെ സംരക്ഷണത്തില്‍ കഴിഞ്ഞ ബാലികയെ അങ്ങാടിപ്പുറത്തിന് സമീപം ആശുപത്രിക്ക് മുൻവശത്ത് നിർത്തിയിട്ട ഓട്ടോറിക്ഷയിൽ വെച്ചാണ് ലൈംഗികാതിക്രമത്തിനിരയാക്കിയത്. പെരിന്തൽമണ്ണ പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് വിധി. പിഴത്തുക അതിജീവിതക്ക് നല്‍കാനും ഉത്തരവായി. വിക്ടിം കോമ്പന്‍സേഷന്‍ സ്കീം പ്രകാരം മതിയായ നഷ്ടപരിഹാരം അനുവദിക്കാൻ ജില്ല ലീഗല്‍ സർവിസ് അതോറിറ്റിയോട് നിര്‍ദേശിച്ചു. പെരിന്തല്‍മണ്ണ പൊലീസ് ഇന്‍സ്പെക്ടറായിരുന്ന സജിന്‍ ശശി, സി.കെ. നാസര്‍, കല്‍പകഞ്ചേരി ഇന്‍സ്പെക്ടര്‍ റിയാസ് രാജ, സബ് ഇന്‍സ്പെക്ടര്‍മാരായ ഹേമലത, എസ്.കെ. പ്രിയന്‍ എന്നിവരാണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷന് വേണ്ടി സ്പെഷല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സപ്ന പി. പരമേശ്വരത് ഹാജരായി. പ്രതിയെ തവനൂര്‍ സെന്‍ട്രല്‍ ജയിലിലേക്കയച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsSexual Assault caseMalappuram News
News Summary - Rape of girl child: 40 years rigorous imprisonment and fine for the accused
Next Story