Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightമത്സ്യമേഖലയിൽ...

മത്സ്യമേഖലയിൽ ആഴക്കടലോളം പ്രതിസന്ധി

text_fields
bookmark_border
മത്സ്യമേഖലയിൽ ആഴക്കടലോളം പ്രതിസന്ധി
cancel

പൊന്നാനി: സർക്കാർ തലത്തിൽനിന്നും ഉദ്യോഗസ്ഥരിൽനിന്നും നീതി ലഭ്യമാവുന്നില്ലെന്നാരോപിച്ച് സംസ്ഥാനത്തുടനീളം ബോട്ട് ഓപറേറ്റേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ഫിഷറീസ് ഓഫിസ് മാർച്ച് ചൊവ്വാഴ്ച നടക്കും. ജില്ലയിൽ പൊന്നാനി ഫിഷറീസ് ഓഫിസിലേക്ക് നടക്കുന്ന മാർച്ചിൽ വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ സംബന്ധിക്കും.

ലക്ഷക്കണക്കിനാളുകളുടെ ഉപജീവന മാർഗവും സംസ്ഥാനത്തിന് കോടിക്കണക്കിന് രൂപയുടെ വിദേശനാണ്യം നേടിക്കൊടുക്കുന്ന മത്സ്യബന്ധന മേഖലയെ സഹായിക്കുന്നതിന് പകരം ഇന്ധന സബ്സിഡി പോലുമില്ലാതായതോടെ പ്രതിസന്ധിയിലാണ് മത്സ്യബന്ധന മേഖല. ഇതിനുപുറമെ ഫിഷറീസ് വകുപ്പ് കടലിൽ അനാവശ്യപരിശോധനയും ഭീമമായ പിഴ ചുമത്തുകയും ചെയ്യുന്നതിനെതിരെയാണ് ജില്ലയിലെ ബോട്ടുടമകൾ രംഗത്ത്. ഫിഷിങ് റെഗുലേഷൻ ആക്ട് ഭേദഗതിയുടെ പേരിൽ ലക്ഷങ്ങളും പതിനായിരങ്ങളും പിഴ ചുമത്തുന്നത് ബോട്ടുടമകൾക്ക് ഭാരിച്ച സാമ്പത്തിക ബാധ്യതയാണ് വരുത്തിവെക്കുന്നത്.

മത്സ്യലഭ്യത കുറഞ്ഞ സീസണിലും ഇത്തരത്തിൽ പിഴ ചുമത്തുന്നത് മൂലം വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. 12 മുതൽ 15 വർഷം പഴക്കമുള്ള ബോട്ടുകളുടെ രജിസ്ട്രേഷൻ പുതുക്കി നൽകാത്തതും ഈ മേഖലയെ പ്രതിസന്ധിയിലാക്കുന്നു. കൂടാതെ രാത്രികാല മത്സ്യ ബന്ധനം നടത്തുന്ന ബോട്ടുകളെ പിടികൂടി പിഴ ചുമത്തുകയാണെന്നും പരാതിയുണ്ട്. ഇതുമൂലം നിരവധി മത്സ്യ ബന്ധന യാനങ്ങൾ പൊളിച്ചുകളയേണ്ട ഗതികേടിലാണ്. കൂടാതെ ഡീസൽ വില വർധന കുത്തനെ ഉയർന്നിട്ടും മറ്റു സംസ്ഥാനങ്ങളിലേത് പോലെ സബ്സിഡി നൽകാൻ സംസ്ഥാന സർക്കാർ തയാറാവുന്നില്ലെന്നാണ് മത്സ്യത്തൊഴിലാളികളുടെ പരാതി. കൂടാതെ മത്സ്യബന്ധന യാനങ്ങൾക്ക് നൽകുന്ന ഡീസൽ വിലയിൽ റോഡ് സെസും മറ്റു നികുതികളും ഏർപ്പെടുത്തുന്നതും ഈ മേഖലയെ തളർച്ചയിലാക്കി.

വലിയ ഇൻബോർഡ് വള്ളങ്ങൾ വരെ തീരക്കടലിൽ മത്സ്യബന്ധനം നടത്തുമ്പോൾ ചെറിയ ബോട്ടുകൾ തീരക്കടലിൽ മത്സ്യബന്ധനത്തിന് ശ്രമിച്ചാൽ ലക്ഷങ്ങളുടെ പിഴയാണ് ഈടാക്കുന്നത്. ഡീസലും മണ്ണെണ്ണയും പെട്രോളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്ന എല്ലാ യാനങ്ങൾക്കും മറ്റു സംസ്ഥാനങ്ങളെ പോലെ സബ്സിഡി നൽകുക, 20 മീറ്ററിന് താഴെ നീളമുള്ള ബോട്ടുകൾക്ക് ക്ഷേമനിധി വിഹിതം 4500 രൂപയിൽനിന്നും 9000 രൂപയാക്കിയ നടപടി റദ്ദാക്കുക, യാനങ്ങളുടെ സംരക്ഷണത്തിനുവേണ്ടി പരമ്പരാഗത മേഖല ഏർപ്പെടുത്തിയ ഇൻഷൂറൻസ് പരിരക്ഷ യന്ത്രവത്കൃത മേഖലക്ക് ഏർപ്പെടുത്തണമെന്നും ക്ഷേമനിധി വിഹിതം അടക്കുന്ന ബോട്ടുകളിൽ പണിയെടുക്കുന്ന അന്യസംസ്ഥാന തൊഴിലാളികൾ ഉൾപ്പെടെയുള്ളവർക്ക് അർഹമായ ആനുകൂല്യങ്ങൾ നൽകണമെന്നും ആവശ്യപ്പെട്ടാണ് മാർച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Fisheries SectorCrisis
News Summary - Crisis in fisheries sector
Next Story