Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightPonnanichevron_rightമലബാർ സമരം:...

മലബാർ സമരം: പൊന്നാനിയിലെ ചരിത്രപാലം ഇനി ഓർമ

text_fields
bookmark_border
kanoli kanal
cancel
camera_alt

കനോലി കനാൽ വികസന ഭാഗമായി പൊളിച്ചു മാറ്റിയ പള്ളപ്രം പഴയപാലം

പൊന്നാനി: മലബാർ സമരത്തിന്‍റെ ചിന്തകളുറങ്ങുന്ന പൊന്നാനിയിലെ ചരിത്രപാലം ഓർമയായി. പൊന്നാനി പള്ളപ്രത്തെ പഴയ പാലമാണ് പൊളിച്ചുനീക്കിയത്. കനോലി കനാൽ നവീകരണ ഭാഗമായാണ് പാലത്തിന്‍റെ അവശിഷ്ടങ്ങളും പൊളിച്ചത്.

മലബാർ സമരനാളിൽ പോരാളികൾ പൊന്നാനിയിലെത്തുന്നത് തടയാൻ പള്ളപ്രത്തെ ഈ പാലവും അങ്ങാടിയിലെ ഒന്നാം നമ്പർ പാലവും പൊളിച്ച് മാറ്റിയിരുന്നു. പാലം പൊളിച്ചതോടെ ഖിലാഫത്തുകാർ പൊന്നാനിയിൽ എത്താതെ തിരിച്ചു പോവുകയായിരുന്നു. അന്നിത് മരപ്പാലമായിരുന്നെങ്കിൽ സമരാനന്തരം ഇവ ബ്രിട്ടീഷുകാർ തന്നെ കോൺക്രീറ്റ് പാലമാക്കി.

നൂറ്റാണ്ടുകൾ പഴക്കമുള്ള പൊന്നാനിയുടെ ചരിത്രം ഇന്നും സൂക്ഷിച്ചുവെക്കുന്ന ഈ പാലം പൊന്നാനി പള്ളപ്രം ഭാഗത്ത് കനോലി കനാലിന് കുറുകെയാണ് സ്ഥിതി ചെയ്യുന്നത്. പൊന്നാനി നഗരമധ്യത്തിലൂടെ കടന്നുപോകുന്ന കനോലി കനാലിനെ കിഴക്കൻ മേഖലയും പടിഞ്ഞാറൻ മേഖലയെയും ബന്ധിപ്പിക്കാനുള്ള പഴയകാലത്തെ ഏക ആശ്രയമായിരുന്നു ഈ നടപ്പാലവും പൊന്നാനി അങ്ങാടി പാലവും. അങ്ങാടി പാലം പിന്നീട് പുതുക്കിപ്പണിതു.

ഈ പാലത്തിലൂടെ ആയിരുന്നു കടവനാട്, തൃക്കാവ്, കറുകത്തിരുത്തി, കൊല്ലൻപടി മേഖലയിലുള്ളവർ നാല് പതിറ്റാണ്ട് മുമ്പ് പൊന്നാനി പടിഞ്ഞാറ് മേഖലയുമായി ബന്ധപ്പെട്ടിരുന്നത്. അന്ന് ഇതുവഴി ഗതാഗത സൗകര്യം ഉണ്ടായിരുന്നില്ല. പാലത്തിന്‍റെ പടികൾ കയറി ഇറങ്ങി കാൽനടയായി ആയിരുന്നു യാത്ര. എൺപതുകളോടെ ഈ ഭാഗത്ത് റോഡ് സൗകര്യത്തോടു കൂടിയുള്ള പാലം യാഥാർഥ്യമായി. അതോടെ ബ്രിട്ടീഷുകാർ നിർമിച്ച ഈ പാലം ഉപയോഗശൂന്യമായി. ഇതിന്‍റെ ചവിട്ടുപടികൾ പിന്നീട് തകർന്നു വീണു.

കാലമേറെ കഴിഞ്ഞിട്ടും പൊന്നാനിയുടെ ചരിത്രം ഇന്നും പുതുതലമുറക്ക് ഒരു പാഠമായി നിലനിൽക്കുന്നത് ഇത്തരം പാലങ്ങളിലൂടെയാണ്. കനോലി കനാലിനെ പുനരുദ്ധാരണത്തിന് ആഴവും വീതിയും കൂട്ടുന്ന പ്രവൃത്തികൾ നടക്കുകയാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Malabar struggle
News Summary - Historic bridge at Ponnani
Next Story