വല നിറയെ കിളിമീൻ; ആദ്യ ദിനം ആശ്വാസ മടക്കം
text_fieldsട്രോളിങ് നിരോധനത്തിന് ശേഷം കടലിൽ പോയ ബോട്ടുകൾക്ക് ലഭിച്ച കിളിമീൻ
പൊന്നാനി: മാസങ്ങളുടെ വിശ്രമത്തിനൊടുവിൽ ചാകര തേടി കടലിലിറങ്ങിയ ബോട്ടുകൾക്ക് നിരാശയില്ലാത്ത മടക്കം. പൊന്നാനി ഹാർബറിൽനിന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട ചെറുബോട്ടുകളിൽ അഞ്ചെണ്ണം മാത്രമാണ് തിരികെയെത്തിയത്. വലിയ ചാകര പ്രതീക്ഷിച്ചാണ് കടലിലിറങ്ങിയതെങ്കിലും വല നിറയെ കിളിമീനുമായാണ് (കോര) ബോട്ടുകൾ ഹാർബറിലെത്തിയത്. ചെറിയ കേടുപാട് സംഭവിച്ച ബോട്ടുകൾ ഉൾപ്പെടെ ഉച്ചയോടെ തീരത്തെത്തി. തുടർന്ന് വൈകീട്ട് രണ്ട് ബോട്ടുകൾ കൂടി തീരമണഞ്ഞു. എല്ലാ ബോട്ടുകൾക്കും വലിയ കിളിമീനാണ് ലഭിച്ചത്. 30 കിലോയുടെ കുട്ടക്ക് 2600 രൂപ നിരക്കിലാണ് മൊത്ത കച്ചവടം നടന്നത്. പ്രാദേശിക മാർക്കറ്റുകളിൽ 150 രൂപയോളമായിരുന്നു വില.
മറ്റു ബോട്ടുകൾ ബുധനാഴ്ച തീരത്തെത്തും. കിളിമീൻ ലഭ്യത വർധിച്ചാൽ നഷ്ടത്തിൽ വിൽക്കേണ്ടി വരുമോ എന്ന ആശങ്കയുമുണ്ട്. ട്രോളിങ് നിരോധനം മത്സ്യങ്ങളുടെ പ്രജനന സമയമായതിനാൽ വലിയ മത്സ്യങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ബോട്ടുകൾ കടലിലിറങ്ങിയത്. ട്രോളിങ് നിരോധനത്തിന് ശേഷം കൂന്തൾ, ചെമ്മീൻ എന്നിവ യഥേഷ്ടം ലഭിക്കുമെന്നാണ് പ്രതീക്ഷ.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.