പൊളിച്ച റോഡിന്റെ പുനർനിർമാണം വൈകി ദുരിതത്തിലായി വ്യാപാരികൾ
text_fieldsജൽ ജീവൻ മിഷൻ പദ്ധതിക്കായി പൊളിച്ച റോഡ് പുനർനിർമാണം വൈകുന്നതിൽ പ്രതിഷേധിച്ച് വ്യാപാരികൾ വാട്ടർ അതോറിറ്റി എക്സിക്യുട്ടിവ് എൻജിനീയറെ ഉപരോധിക്കുന്നു
പൊന്നാനി: ജൽ ജീവൻ മിഷൻ പദ്ധതിയുടെ ഭാഗമായി പൈപ്പിടാൻ എട്ടുമാസം മുമ്പ് പൊളിച്ചിട്ട റോഡിലെ പൊടിശല്യം മൂലം കച്ചവടം നടത്താൻ കഴിയാതെ വ്യാപാരികൾ.
പൊടിശല്യം രൂക്ഷമായതോടെ വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ വാട്ടർ അതോറിറ്റി എക്സിക്യൂട്ടിവ് എൻജിനീയറെ ഉപരോധിച്ചു. പൊന്നാനി നരിപ്പറമ്പ് മുതൽ ചമ്രവട്ടം ജങ്ഷൻ വരെയുള്ള റോഡ് പൊളിച്ചിട്ട് പൈപ്പിടൽ പ്രവൃത്തികൾ പൂർത്തീകരിച്ചിട്ടും റോഡിന്റെ പുനർനിർമാണം വൈകുന്നതാണ് പ്രതിഷേധത്തിനിടയാക്കുന്നത്. പൊടിശല്യം മൂലം കടകളിലെ സാധനങ്ങൾ നശിക്കുകയാണെന്നും ഉപഭോക്താക്കൾ വരുന്നില്ലെന്നും വ്യാപാരികൾ പറഞ്ഞു. പ്രശ്നത്തിന് അടിയന്തര പരിഹാരമില്ലെങ്കിൽ തിങ്കളാഴ്ച കടകൾ അടച്ച് വാട്ടർ അതോറിറ്റി ഓഫിസ് ഉപരോധിക്കാനാണ് തീരുമാനം.
അതേസമയം തിങ്കളാഴ്ച അറ്റകുറ്റപ്പണികൾ ആരംഭിക്കുമെന്നും ഗുണമേന്മ പരിശോധന പി.ഡബ്ല്യൂ.ഡി പൂർത്തീകരിച്ച് ഞായറാഴ്ച റിപ്പോർട്ട് നൽകുമെന്നും വാട്ടർ അതോറിറ്റി എക്സിക്യുട്ടിവ് എൻജിനീയർ സന്തോഷ് പറഞ്ഞു. പ്രതിഷേധത്തിന് വ്യാപാരി വ്യവസായി സമിതി നേതാക്കളായ യു.കെ. അബൂബക്കർ, സനൂപ് സെൽ കെയർ, സി.വി. നവാസ് എന്നിവർ നേതൃത്വം നൽകി.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.