ചോരക്കളമായി കോടതി പരിസരം; ഞെട്ടൽ മാറാതെ ദൃക്സാക്ഷികൾ
text_fieldsമലപ്പുറം കുടുംബ കോടതി വളപ്പില്‍ യുവാവ് ഭാര്യാമാതാവിനെ വെട്ടിപ്പരിക്കേല്‍പ്പിച്ച സ്ഥലം ജില്ല ജഡ്ജി കെ. സനില്‍ കുമാര്‍, ജില്ല പൊലീസ് മേധാവി എസ്. ശശിധരന്, കുടുംബ കോടതി ജഡ്ജി കെ.പി. സുനിത എന്നിവർ സന്ദര്‍ശിക്കുന്നു
മലപ്പുറം: കുടുംബകോടതി പരിസരത്ത് അപ്രതീക്ഷിതമായുണ്ടായ വടിവാൾ ആക്രമണത്തിൽ നടുങ്ങി ദൃക്സാക്ഷികൾ. കോടതിയിൽനിന്നിറങ്ങി നടന്ന യുവതിയെ ഓട്ടോ അബദ്ധത്തിൽ ഇടിച്ചതാണെന്നാണ് ആദ്യം സമീപത്തുണ്ടായിരുന്നവർ കരുതിയത്. എന്നാൽ, തൊട്ടുപിന്നാലെ ഓട്ടോയിൽനിന്ന് വടിവാളുമായി ആഞ്ഞുവീശുന്ന ബൈജുമോന്റെ പരാക്രമത്തിൽ എല്ലാവരും നടുങ്ങി.
ഭാര്യാമാതാവിനെ മൂന്നു വെട്ട് വെട്ടി അടുത്ത വെട്ടിലേക്ക് ഓടിയടുത്തപ്പോഴേക്കും പിന്നിലുണ്ടായിരുന്ന ഓട്ടോഡ്രൈവറും അടുത്തുണ്ടായിരുന്ന അഭിഭാഷകരടക്കമുള്ളവരും ചേർന്ന് യുവാവിനെ പിടിച്ചുവെച്ചു.
ഇതോടെ ഭാര്യാമാതാവ് ശാന്ത കോടതിയുടെ മുൻവശത്തേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ആരെയോ തെരുവുനായ് കടിച്ചതാണെന്നാണ് കോടതിവളപ്പിലുണ്ടായിരുന്ന അഭിഭാഷക പുഷ്പ കരുതിയത്. ഓടിയെത്തിയപ്പോൾ കണ്ട കാഴ്ച ശാന്ത ചോരയിൽ കുളിച്ച് നിലവിളിക്കുന്ന രംഗമാണ്. എന്തു ചെയ്യണമെന്ന് ആദ്യമൊന്നും പകച്ചുപോയെന്നും ആ ആഘാതം കുറച്ചുനേരം നീണ്ടുനിന്നെന്നും പുഷ്പ പറഞ്ഞു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.