Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightMalappuramchevron_rightമാലമോഷണ കേസിലെ പ്രധാന...

മാലമോഷണ കേസിലെ പ്രധാന കണ്ണികളായ രണ്ടുപേർ പിടിയിൽ

text_fields
bookmark_border
saleem and fayaz
cancel
camera_alt

പിടിയിലായ സലീം, ഫയാസ്

പൊന്നാനി: മാല മോഷണ കേസിലെ പ്രധാന കണ്ണികളായ രണ്ടുപേരെ പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളം കുമ്പളം ചിറപ്പുറത്ത് ഫയാസ് (22), കോഴിക്കോട് കല്ലായി ചെന്നാലി പറമ്പിൽ സലീം (22) എന്നിവരാണ് പിടിയിലായത്. നിരവധി മോഷണക്കേസുകളിൽ പ്രതിയായ യുവാക്കളെ എറണാകുളത്തുനിന്നും കോഴിക്കോട്ടുനിന്നുമാണ് പിടികൂടിയത്.

പൊന്നാനി മുല്ല റോഡിൽ വെച്ച് വീട്ടമ്മയുടെ മൂന്നര പവനോളം വരുന്ന മാല ബൈക്കിൽ വന്ന് കവർന്ന കേസിലാണ് ഇവർ പിടിയിലായത്. ബൈക്ക് റൈഡറായ ഫയാസ് ബൈക്കിൽ അതിവേഗത്തിൽ എത്തിയാണ് മാല പിടിച്ചുപറിക്കുന്നതെന്ന് പൊലീസ് പറഞ്ഞു. നിരവധി കേസുകളിൽ പ്രതിയായ ഫയാസ് ജയിലിൽ വെച്ചാണ് സലീമിനെ പരിചയപ്പെടുന്നത്. സലീം നിരവധി പിടിച്ചുപറി കേസുകളിലും കഞ്ചാവ് വിൽപന കേസിലും പ്രതിയാണ്.

എഴുപതോളം സി.സി.ടി.വി കാമറകൾ പരിശോധിച്ചും സൈബർ സെൽവഴി അമ്പതിനായിരത്തോളം ഫോൺകോളുകൾ പരിശോധിച്ചുമാണ് പൊലീസ് പ്രതികളെ വലയിലാക്കിയത്.

ഓടിക്കുന്നയാൾ ഹെൽമറ്റ് ധരിച്ചും പിറകിൽ മാല പൊട്ടിക്കുന്നയാൾ മുഖം മറച്ചുമാണ് മാല മോഷണം നടത്തിയിരുന്നത്. സി.സി.ടി.വിയിൽ പതിഞ്ഞ ബൈക്കിനെ കവറിലെ കളർ വ്യത്യാസമാണ് ഇരുവരും വലയിലാവാനിടയായത്. ഇവർ നടത്തിയ മാലപറി കേസുകളിലെ ഫോട്ടോകൾ ശേഖരിച്ച് പൊലീസ് അന്വേഷണം നടത്തിയിരുന്നു. എല്ലാ ഫോട്ടോയിലും ഓടിക്കുന്നയാളുടെ ഹെൽമറ്റിലെ എച്ച് അടയാളം പൊലീസി‍െൻറ ശ്രദ്ധയിൽപെട്ടിരുന്നു. അന്വേഷണത്തിന് പൊന്നാനി ഇൻസ്പെക്ടർ നാരായണൻ, എസ്.ഐ. രതീഷ് ഗോപി, സീനിയർ സിവിൽ പൊലീസ് ഓഫിസർ വിശ്വൻ, എ.എസ്.എ. പ്രവീൺ, സി.പി.ഒമാരായ ഷിജിൻ, വിനീഷ്, രഘു, മനോജ് എന്നിവർ നേതൃത്വം നൽകി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:arrestCrime Newsburglary
News Summary - Two key accused in burglary case arrested
Next Story