സഹകരണ ബാങ്കിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയ വള്ളിക്കുന്ന് സ്വദേശി പിടിയിൽ
text_fieldsവേലായുധൻ
വള്ളിക്കുന്ന്: ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി പിടിയിൽ.
2019 ഡിസംബറിൽ കോഴിക്കോട്ടെ സഹകരണ ബാങ്കിൽ ജോലി വാങ്ങിക്കൊടുക്കാമെന്ന് പറഞ്ഞ് 14 ലക്ഷം രൂപ വാങ്ങി ഒളിവിൽ പോയ മുതിക്കലായി വേലായുധനെയാണ് താനൂർ ഡിവൈ.എസ്.പി എം.ഐ. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
വള്ളിക്കുന്ന് അരിയല്ലൂർ സ്വദേശി വലിയവളപ്പിൽ രാജെൻറ മകന് പ്യൂൺ ജോലി ശരിയാക്കി തരാമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. പ്രതി ഉപയോഗിച്ച ഫോൺ നമ്പർ ലൊക്കേഷൻ പരിശോധിച്ചും ഇയാൾ പോകുന്ന സ്ഥലങ്ങൾ നിരീക്ഷിച്ചുമാണ് പിടികൂടിയത്.
വേലായുധനെതിരെ പരപ്പനങ്ങാടി പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസിൽ മഞ്ചേരി സെഷൻസ് കോടതിയിൽ വാറൻറ് നിലവിലുണ്ട്.
വേറെയും ആളുകളിൽനിന്ന് സമാനരീതിയിൽ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചിട്ടുണ്ട്. പ്രതിയെ പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.