വണ്ടൂരിൽ കലാശക്കൊട്ട് അതിരുവിട്ടു; സംഘർഷത്തിനിടെ പൊലീസുകാരന് പരിക്ക്
text_fieldsവണ്ടൂർ: തെരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടയിൽ ആവേശം അതിരുവിട്ടതോതെ ഇരുപാർട്ടികളിലേയും പ്രവർത്തകരും പൊലീസും തമ്മിൽ കയ്യാങ്കളി. സംഘർഷത്തിൽ ഒരു പൊലീസുകാരന് തലക്ക് പരിക്കേറ്റു.
വണ്ടൂർ സ്റ്റേഷനിലെ സി.പി.ഒ കെ.എം. അഭിജിത്തിനാണ് പരിക്കേറ്റത്. ഇയാളെ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വണ്ടൂർ ജങ്ഷനിനായിരുന്നു കലാശക്കൊട്ട് അതിരുവിട്ടത്. രാഹുൽ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. പ്രിയങ്കയെ കാണാൻ സ്ത്രീകളും കുട്ടികളുമടക്കം ആയിരങ്ങളാണ് അങ്ങാടിയിലെത്തിയത്. അനൗൺസ്മെന്റ് വാഹനങ്ങൾക്ക് പുറമെ ശിങ്കാരിമേളം, പൂക്കാവടി മുതലായവയുമായി ഇരു മുന്നണികളും അങ്ങാടി ജങ്ഷനിൽ തമ്പടിച്ചത് പൊലീസിന് നിയന്ത്രിക്കാനായില്ല. ഇതോടെ മൂന്ന് മണിക്കൂറോളമാണ് സംസ്ഥാന പാതയിൽ ബുധനാഴ്ച ഗതാഗതം മുടങ്ങിയത്. ഇതിനിടെയാണ് സംഘർഷം പൊട്ടിപ്പുറപ്പെട്ടത്.
![Girl in a jacket](https://www.madhyamam.com/h-library/newslettericon.png)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.